മാഹി: കേരള ബജറ്റിൽ പെട്രോൾ, ഡീസൽ എന്നിവയ്ക്ക് രണ്ടു രൂപ സെസ് കൂട്ടുവാൻ തീരുമാനിച്ചതോടെ മാഹി മേഖലയിലെ പെട്രോൾ പമ്പുകളിൽ തിരക്ക് ഇനിയും കൂടിയേക്കും. 2022 മേയ് മൂന്നിന് കേന്ദ്ര സർക്കാർ ഇന്ധന വിലയിലെ എക്സ് സൈസ് ഡ്യൂട്ടി കുറച്ച ശേഷം കഴിഞ്ഞ എട്ടു മാസത്തോളമായി എണ്ണക്കമ്പനികൾ ഇന്ധന വില കൂട്ടിയിട്ടില്ല.
തുടർന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് വിൽപ്പന നികുതി കുറയ്ക്കുവാൻ ആവശ്യപ്പെട്ടെങ്കിലും കേരളം കുറച്ചില്ല. അതേ സമയം കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരി ഉൾപ്പെടെ മാഹിയിൽ പുതുച്ചേരി സർക്കാർ നികുതി കുറച്ചതോടെ കേരളവുമായി ഇന്ധനങ്ങൾക്ക് വിലയിലെ അന്തരം മാഹിയിൽ ലിറ്ററിന് 10 രൂപയക്ക് മേൽ വ്യത്യാസം വന്നതോടെ മാഹിയിൽ ഇന്ധന വിൽപ്പന ഇരട്ടിയിലധികമായി തുടരുകയായിരുന്നു.
മാഹിയിൽ പെട്രോൾ വില ലിറ്ററിന് 93.80 രൂപയുള്ളപ്പോൾ കേരളത്തിൽ 105.85 രുപയാണ് വില.12 ഡീസലിന് മാഹിയിൽ 83.72 രൂപയും കേരളത്തിൽ 94.80 രൂപയുമാണ് വില ഈ സാഹചര്യത്തിലാണ് മാഹിയിലേക്ക് ഇന്ധനത്തിനായി വാഹനങ്ങളുടെ ഒഴുക്ക് തുടരുന്നത്. മാഹിയിൽ നിന്ന് ഇന്ധന ക്കടത്തും തകൃതിയായി നടക്കുന്നുണ്ട്. ഇതിനിടെയാണ് വീണ്ടും രണ്ട് രൂപ കേരളത്തിൽ കൂട്ടുന്നത്. ഇതോടെ പെട്രോളിന് ലിറ്ററിന് 14 രൂപ കുറവ് വന്നേക്കും ഡീസലിന് 13 രൂപയും. മാഹി മേഖലയിലെ 16 പമ്പുകളിലെ ജീവനക്കാർക്കും വിശ്രമമില്ലാത്ത അവസ്ഥയിലാണ് വീണ്ടും തിരക്ക് വർധിക്കുവാൻ പോകുന്നത്.
കേരളത്തിലെ ഇന്ധന വിലക്കയറ്റം മാഹിയിലെ പെട്രോൾ പമ്പുകളിൽ തിരക്കും കടത്തും കൂടിയേക്കും
12:38 AM Feb 04, 2023 | Deepika.com