വണ്ണപ്പുറം: തൊഴിലുറപ്പു തൊഴിലാളികൾക്ക് കുളവിയുടെ കത്തേറ്റു. മുള്ളരിങ്ങാട് വെള്ളെള്ളിലാണ് തൊഴിലുറപ്പു ജോലിക്കിടയിൽ തൊഴിലാളികൾക്ക് കുളവിയുടെ കത്തേറ്റത്.
മേട്ടൂർ ശാരദ രാമചന്ദ്രൻ,കൊടിത്തോപ്പിൽ ബിന്ദു സിബി ,തോപ്പിൽ മായാ വിജയൻ, പുളിക്കൽ പി. പി.തങ്കപ്പൻ, പാച്ചോലിൽ ആഗസ്തി ജോസഫ്, പഴം പുരക്കൽ പങ്കജവല്ലി, സെലിൻ, വാരികാട്ട് രാധ എന്നിവർക്കാണ് കുളവിയുടെ കുത്തേറ്റത്. പരിക്കേറ്റവരെ കോതമംഗലത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് പ്രാഥമിക ചികിൽസ നൽകി വിട്ടയച്ചു. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ജോലിയെടുക്കുന്പോഴായിരുന്നു സംഭവം.
ബൈബിൾ കത്തിച്ചതിൽ പ്രതിഷേധം
മൂലമറ്റം: ക്രൈസ്തവർ പരിപാവനമായി കരുതുന്ന ബൈബിൾ കത്തിച്ച സംഭവത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന ക്രൈസ്തവ പീഡനങ്ങളിലും കത്തോലിക്ക കോണ്ഗ്രസ് മൂലമറ്റം ഫൊറോന പ്രതിഷേധിച്ചു.
മതേതര മൂല്യങ്ങൾ സംരക്ഷിക്കുന്നതിനാവശ്യമായ ശക്തമായ നടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. യോഗത്തിൽ ഫൊറോന വികാരി ഫാ. കുര്യൻ കാലായിൽ, ഫാ. സെബാസ്റ്റ്യൻ പേണ്ടാനം, ഫൊറോന പ്രസിഡന്റ് അജിൽ പനച്ചിക്കൽ, രൂപത സെക്രട്ടറി ഫ്രാൻസിസ് കരിന്പാനി,സിബി മാളിയേക്കൽ, റോയി ജെ. കല്ലറങ്ങാട്ട്, ജോയി കിഴക്കേൽ എന്നിവർ പ്രസംഗിച്ചു.
തൊഴിലുറപ്പു തൊഴിലാളികൾക്ക് കുളവിയുടെ കുത്തേറ്റു
10:31 PM Feb 02, 2023 | Deepika.com