കാസര്‍ഗോഡ്: നാടിന്റെ സമുദായിക ഐക്യം തകര്‍ക്കാന്‍ വേണ്ടി ബൈബിള്‍ കത്തിക്കുകയും യൂട്യൂബിലൂടെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്ത വ്യക്തിക്കെതിരെ നടപടി വേണമെന്ന് യൂത്ത് ഫ്രണ്ട്-എം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ഡിസംബര്‍ മാസത്തില്‍ ഇയാളെ പുല്‍ക്കൂട് നശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത പോലീസ് വിട്ടയച്ചതാണ്.
മാനസിക രോഗത്തിന് ചികിത്സയിലാണ് എന്ന കാരണം പറഞ്ഞ് അന്ന് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. പ്രതി മാനസിക രോഗിയാണെങ്കില്‍ ഇദ്ദേഹത്തിന് വ്യക്തമായ ചികിത്സയ്ക്ക് വിധേയമാക്കുകയും അല്ലാത്ത പക്ഷം, തക്കതായ ശിക്ഷ നല്‍കണം. സാംസ്കാരിക രാഷ്ട്രീയനേതാക്കളും, ബന്ധപ്പെട്ടവരും ഈ വിഷയത്തില്‍ പ്രതികരിക്കാതിരുന്നത് ഏറെ അപലപനീയമാണെന്നും യോഗം വിലയിരുത്തി. ജില്ലാ പ്രസിഡന്റ് ലിജിന്‍ ഇരുപ്പക്കാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡാവി സ്റ്റീഫന്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അഡ്വ. വിനയ് മാങ്ങാട്ട്, അഭിലാഷ് മാത്യു, ജില്ലാ സെക്രട്ടറിമാരായ വിന്‍സെന്റ് ആവിക്കല്‍, ജോജി കുര്യന്, സി.ആര്.രാജേഷ്, കാസര്‍ഗോഡ് നിയോജകമണ്ഡലം പ്രസിഡന്റ് മെല്വിന് ക്രിസ്റ്റോ, അഡ്വ. എബിന് ബെന്നി, ജോജി പാലമറ്റം എന്നിവര്‍ പ്രസംഗിച്ചു.
ബൈബിള്‍ കത്തിച്ച സംഭവത്തിൽ കര്‍ശന നടപടി വേണം: യൂത്ത് ഫ്രണ്ട്-എം
12:48 AM Feb 01, 2023 | Deepika.com