കടുത്തുരുത്തി: കടുത്തുരുത്തി വലിയപള്ളിയില്‍ മൂന്ന് നോമ്പ് തിരുനാളിനോടുനുബന്ധിച്ചുള്ള പ്രധാന തിരുനാള്‍ ഇന്ന് ആഘോഷിക്കും. രാവിലെ ആറിന് വിശുദ്ധ കുര്‍ബാന - ഫാ. ബൈജു അച്ചിറത്തലയ്ക്കല്‍,
ഏഴിന് മലങ്കര പാട്ടുകുര്‍ബാന -ഗീവര്‍ഗീസ് മാര്‍ അപ്രേം, പത്തിന് തിരുനാള്‍ റാസ - ഫാ. സില്‍ജോ ആവണിക്കുന്നേല്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജിസ് ഐക്കര, ഫാ. റെജിമോന് പീടികവെളിയില്‍, ഫാ. ജോണ്‍ താഴെപ്പള്ളി, ഫാ. ജിന്‍സ് പുതുപള്ളിമ്യാലില്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. ഫാ. ജോസ് പൂത്തൃക്കയില്‍ തിരുനാള്‍ സന്ദേശം നല്‍കും. 12.30നു കുരിശുമൂട് കടവ് കുരിശടിയിലേക്കു പ്രദക്ഷിണം, 1.30ന്
ഫാ. സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍ വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം നല്‍കും. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന - ഫാ. ബിജു തറയില്‍. നാളെ രാവിലെ 6.45 ന് പരേതരായ പൂര്‍വികര്‍ക്കുവേണ്ടി വിശുദ്ധ കുര്‍ബാന, സിമിത്തേരി സന്ദര്‍ശനം.
ദീപാലംകൃതമായ പട്ടണത്തെ ഭക്തിസാഗരമാക്കിയ പ്രദക്ഷിണത്തിന് വലിയ ജനക്കൂട്ടമാണ് ഇന്നലെ വലിയപള്ളിയിലേക്കെത്തിയത്. വര്‍ഷത്തിലൊരിക്കല്‍ മൂന്ന് നോമ്പ് തിരുനാള്‍ ദിനത്തില്‍ മാത്രമാണ് തിരുസ്വരൂപം പള്ളിക്ക് പുറത്തിറക്കുന്നത്. മൂന്ന് നോമ്പ് തിരുനാളിനോടനുബന്ധിച്ചു പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപം വഹിച്ചുക്കൊണ്ടു മാര്‍ക്കറ്റ് ജംഗ്ഷനിലെ ലൂര്‍ദ് കപ്പേളയില്‍നിന്നു പള്ളിയിലേക്ക് നടന്ന പ്രദക്ഷിണത്തില്‍ ടൗണ്‍ ഭക്തി നിര്‍വൃതിയിലായി. വിവിധ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നീങ്ങിയ തിരുസ്വരൂപത്തിന് മുന്നിലായി സ്ഥാനവസ്ത്രങ്ങള്‍ ധരിച്ച സ്ത്രീകളുടെയും പുരുഷന്മാരുടെയും ദര്ശസമൂഹം നിരയായി നീങ്ങി. പ്രാര്ഥനാഗീതങ്ങള്ക്കൊപ്പം ശബ്ദമുഖരിതമായ പ്രദക്ഷിണം പള്ളിയിലെത്തി തിരുസ്വരൂപം പ്രതിഷ്ടിച്ചതോടെ പുറത്ത് നമസ്ക്കാരത്തിനു തുടക്കമായി.
കടുത്തുരുത്തി വലിയപള്ളി പ്രധാന തിരുനാൾ ഇന്ന്
11:24 PM Jan 31, 2023 | Deepika.com