പ്രതീക്ഷയോടെ കടുത്തുരുത്തി

11:43 PM Jan 30, 2023 | Deepika.com
കടുത്തുരുത്തി: വീണ്ടുമൊരു സംസ്ഥാന ബജറ്റെത്തുമ്പോള്‍ പ്രതീക്ഷയോടെ കടുത്തുരുത്തി മണ്ഡലവും. കടുത്തുരുത്തി മണ്ഡലത്തിന് കഴിഞ്ഞ ബജറ്റില്‍ ലഭിച്ചത് മൂന്ന് വികസന പദ്ധതികളായിരുന്നു. കുറവിലങ്ങാട് സയന്‍സ് സിറ്റിയുടെ അവസാനഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോടി രൂപ ബജറ്റില്‍ അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
മരങ്ങാട്ടുപള്ളി, കടപ്ലാമറ്റം ഗവ. ആശുപത്രികള്‍ക്കു പുതിയ ബ്ലോക്ക് നിര്‍മിക്കുന്നതിന് ഒരു കോടി രൂപ ബജറ്റില്‍ ഉള്‍പ്പെടുത്തി. ഇതിന്‍റെ അന്തിമ എസ്റ്റിമേറ്റ് പൂര്‍ത്തിയായിട്ടുണ്ട്. രണ്ടര കോടി വീതം രണ്ട് ആശുപത്രികള്‍ക്കും അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കടുത്തുരുത്തി മണ്ഡലത്തിലെ വിവിധ റോഡ് നിര്‍മാണ പദ്ധതികള്‍ ഉള്‍പ്പെടെ 20 വികസന ആവശ്യങ്ങള്‍ ബജറ്റിന്‍റെ വാല്യം ഒന്നില്‍ ഉള്‍പ്പെടുത്തിയിരുന്നു.
റോഡ് വികസനവുമായി ബന്ധപ്പെട്ട് ഒരു കാര്യവും ഇതുവരെ നടന്നിട്ടില്ല. ധനകാര്യമന്ത്രി ആവശ്യപ്പെട്ടത് പ്രകാരം ഈ വര്‍ഷവും നടക്കാത്തതുള്‍പ്പെടെ വിവിധ പദ്ധതികള്‍ക്കായി ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും മോൻസ് ജോസഫ് എംഎല്‍എ അറിയിച്ചു.