കടുത്തുരുത്തി വലിയപള്ളിയില്‍ മൂന്ന് നോമ്പ് തിരുനാളിനു കൊടിയേറി

11:49 PM Jan 29, 2023 | Deepika.com
കടുത്തുരുത്തി: കടുത്തുരുത്തി വലിയപള്ളിയില്‍ ഭക്തിയുടെ നിറവില്‍ മൂന്ന് നോമ്പ് തിരുനാളിനു കൊടിയേറി. വികാരി ഫാ. ഏബ്രാഹം പറമ്പേട്ട് കൊടിയേറ്റിന് കാര്‍മികത്വം വഹിച്ചു.
മൂന്ന് നോമ്പ് തിരുനാള്‍ ദിവസങ്ങളില്‍ മുത്തിയമ്മയുടെ അനുഗ്രഹംതേടി വലിയപള്ളിയിലേക്ക് വിശ്വാസികള്‍ ഒഴുകിയെത്തും.
ക്രൈസ്തവ ദേവാലയങ്ങളില്‍ ഏറേ ചരിത്ര പാരമ്പര്യമാണ് വലിയപള്ളിക്കുള്ളത്. പോര്‍ച്ചുഗീസുകാരുടെ വരവിനു മുമ്പ് പൗരസ്ത്യ മെത്രാന്മാരുടെ കാലത്ത് നിര്‍മിക്കപ്പെട്ട കേരളത്തിലെ ചുരുക്കം ചില ദേവാലയങ്ങളില്‍ ഒന്നാണ് വലിയപള്ളി. വിശുദ്ധ തോമാ ശ്ലീഹായുടെ ആഗമനശേഷം കേരളത്തില്‍ നിലനിന്നിരുന്ന ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രമുഖ സ്ഥാനമാണ് കടുത്തുരുത്തിക്കുള്ളത്.
തിരുനാളിനോടുനുബന്ധിച്ചു ഭക്തവത്സലയായ കടുത്തുരുത്തി മുത്തിയമ്മയെയും വഹിച്ചുകൊണ്ട് ടൗണിലൂടെയുള്ള മെഴുകുതിരി പ്രദക്ഷിണം ഇന്ന് രാത്രി 7.15 ന് ആരംഭിക്കും. സ്ഥാനവസ്ത്രങ്ങള്‍ ധരിച്ച നൂറുകണക്കിന് ദര്‍ശന സമൂഹാംഗങ്ങള്‍ മുത്തിയമ്മയ്ക്ക് അകമ്പടി സേവിക്കും. കത്തിച്ച മെഴുക് തിരികളുമായി ആയിരകണക്കിന് വിശ്വാസികളും പ്രദക്ഷിണത്തില്‍ പങ്കെടുക്കും.
വര്‍ഷത്തിലൊരിക്കല്‍ മൂന്ന് നോമ്പ് തിരുനാള്‍ ദിനത്തില്‍ മാത്രമാണ് മുത്തിയമ്മയുടെ തിരുസ്വരൂപം പള്ളിക്ക് പുറത്തിറക്കുന്നത്. പ്രദക്ഷിണമായി മാര്‍ക്കറ്റ് ജംഗ്ഷനിലെ ലൂര്‍ദ് കപ്പേളയിലെത്തിക്കുന്ന തിരുസ്വരൂപം ഇന്ന് ഇവിടെ പ്രതിഷ്ഠിക്കും. നാളെ വീണ്ടും പ്രദക്ഷിണമായി തിരു സ്വരൂപം തിരികെ കൊണ്ടുപോയി ദേവാലയത്തില്‍ പുനഃപ്രതിഷ്ടിക്കുന്നതോടെ കരിങ്കല്‍ കുരിശിന്‍ ചുവട്ടില്‍ വലിയപള്ളയില്‍ മാത്രമായി നടക്കുന്ന പ്രസിദ്ധമായ പുറത്ത് നമസ്‌കാരത്തിനു തുടക്കമാകും.
ഇന്ന് രാവിലെ ഏഴിന് അതിരൂപതയിലെ നവവൈദികര്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. വൈകുന്നേരം 5.15 ന് ഐടിഐ ജംഗ്ഷനിലുള്ള വിശുദ്ധ യൂദാതദേവൂസിന്‍റെ കപ്പേളയില്‍നിന്ന് പ്രദക്ഷിണം ആരംഭിക്കും.
ആറിന് പ്രദക്ഷിണം ദേവാലയത്തില്‍ പ്രവേശിക്കും. തുടര്‍ന്ന് ദര്‍ശന സമൂഹത്തിന്‍റെ വാഴ്ച്ച, വേസ്പര.