പയ്യന്നൂര്‍: പയ്യന്നൂരിലെ സര്‍ജിക്കല്‍ സ്ഥാപനത്തിന്റെ ഗോഡൗണിൽ വന്‍ അഗ്നിബാധ. പയ്യന്നൂര്‍ ബോയ്സ് സ്കൂള്‍ മൈതാനത്തിനു സമീപത്തെ മമ്പലം സ്വദേശി പ്രദീപന്റെ പയ്യന്നൂര്‍ സര്‍ജിക്കല്‍സിന്റെ ഗോഡൗണിലാണു തീപിടിത്തമുണ്ടായത്. പയ്യന്നൂര്‍ അഗ്നിരക്ഷാ നിലയത്തിലെ മൂന്നു യൂണിറ്റുകളെത്തിയാണു തീയണച്ചത്. ഇന്നലെ വൈകുന്നേരം 6.30 ഓടെയായിരുന്നു സംഭവം.
പഴയങ്ങാടിയിലെ മുസ്തഫയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിന്റെ ജനലിനു സമീപത്തായി മാലിന്യങ്ങള്‍ കത്തിച്ചതില്‍ നിന്ന് തീ മുറിക്കകത്തേക്കു കയറിയാണ് അഗ്നിബാധയുണ്ടായതെന്നാണു നിഗമനം. മൂന്നുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ഒരു മുറിയിലാണു തീപടര്‍ന്നത്. പ്ലാസ്റ്റിക് വസ്തുക്കള്‍ കത്തുന്ന രൂക്ഷമായ ഗന്ധം പ്രദേശത്ത് പരന്നതോടെ അഗ്നിബാധ ശ്രദ്ധയില്‍പ്പെട്ട പയ്യന്നൂര്‍ ഫുട്ബാള്‍ അക്കാദമിയിലെ വിദ്യാർഥികളാണ് ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചത്.
പയ്യന്നൂര്‍ പോലീസും സംഭവസ്ഥലത്തെത്തി. അരമണിക്കൂറിലേറെ നേരത്തെ പരിശ്രമത്തിലൂടെ തീയണച്ചത്.
ഈ മുറിയിലുണ്ടായിരുന്ന വിലയേറിയ സര്‍ജിക്കല്‍ ഉപകരണങ്ങള്‍ തീപിടുത്തത്തില്‍ കത്തി നശിച്ചിട്ടുണ്ട്. ലക്ഷങ്ങളുടെ നഷ്ടമാണ് തീപിടുത്തത്തിലൂടെയുണ്ടായിട്ടുള്ളതെന്നും ഇന്ന് നഷ്ടങ്ങളുടെ കണക്കെടുക്കുമെന്നും രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്കിയ സ്റ്റേഷന് ഓഫീസര്‍ ടി.കെ. സന്തോഷ് കുമാര്‍ പറഞ്ഞു.
ഫയര്‍ ആൻഡ് റസ്ക്യൂ ഓഫീസര്‍മാരായ പി. വിജയന്, പി.കെ. അജിത്ത് കുമാര്‍, എം. സിനോജ്, പി.ലിഗേഷ്, അരുണ്‍ കെ. നമ്പ്യാര്‍, പി.പി. രാഹുല്‍, യു. വിനീഷ്,ഹോം ഗാര്‍ഡ്മാരായ രാമചന്ദ്രന്, പദ്മനാഭന്, ഗോപാലന്, പുരുഷോത്തമന് എന്നിവരടങ്ങിയ സംഘമാണു രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.
പയ്യന്നൂരില്‍ സര്‍ജിക്കല്‍ സ്ഥാപനത്തിന്റെ ഗോഡൗണിൽ അഗ്നിബാധ; ലക്ഷങ്ങളുടെ നഷ്ടം
12:20 AM Jan 29, 2023 | Deepika.com