പട്ടിത്താനം-ഏറ്റുമാനൂർ ബൈപാസിൽ സിഗ്നൽ ലൈറ്റുകൾ പ്രവർത്തനസജ്ജം

11:46 PM Jan 28, 2023 | Deepika.com
ഏറ്റുമാനൂർ: പട്ടിത്താനം-ഏറ്റുമാനൂർ ബൈപാസിലെ സിഗ്നൽ ലൈറ്റുകൾ നാളെ പ്രവർത്തന സജ്ജമാവും. നാളെ രാവിലെ 10ന് മന്ത്രി വി.എൻ. വാസവൻ ലൈറ്റുകളുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കും. ഗതാഗത ക്രമീകരണങ്ങളുടെ ഭാഗമായി നടന്നുവരുന്ന ജോലികൾ ഇന്നലെ പൂർത്തിയായി. പാറേക്കണ്ടം ഭാഗത്ത് വിപുലമായ സിഗ്നൽ സംവിധാനങ്ങളുണ്ട്, തിരക്കേറിയ നാൽക്കവലയായ ഇവിടെ നാലുവശത്തും സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ദൂരക്കാഴ്ച ലഭിക്കാൻ സഹായിക്കുന്ന രീതിയിലാണ് ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. പാലാ-ഏറ്റുമാനൂർ റോഡിലെയും ബൈപാസിലെയും തിരക്കനുസരിച്ചാണ് ഇവിടെ ക്രമീകരണങ്ങൾ വരുന്നത്.
ബൈപാസിൽ അടിയന്തര ശ്രദ്ധവേണ്ട സ്ഥലത്ത് ബ്ലിങ്കറുകൾ സ്ഥാപിച്ചിട്ടുണ്ട്. മണർകാട് ബൈപ്പാസ് റോഡിൽ പട്ടിത്താനം മുതൽ ഏറ്റുമാനൂർ വരെയുള്ള ഭാഗത്തു സുരക്ഷാ ക്രമീകരണത്തിന്‍റെ ഭാഗമായി ഹന്പ് സ്ഥാപിക്കുന്ന ജോലികൾ പിഡബ്ല്യുഡിയും പൂർത്തിയാക്കി. ഉദ്ഘാടനം കഴിഞ്ഞാലും ഒരാഴ്ച എൻജിനിയർമാർ റോഡിലെ വാഹനങ്ങളുടെ എണ്ണവും, സമയവും നിരീക്ഷിച്ചാണ് ക്രമീകരണങ്ങൾ വരുത്തുക.
നാഷനൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച് സെന്‍ററിന്‍റെ (നാറ്റ്പാക്) പഠന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ റോഡ് സേഫ്റ്റി അഥോറിറ്റിയുടെ മേൽനോട്ടത്തിൽ കെൽട്രോണാണു സിഗ്നൽ സ്ഥാപിച്ചത്. മണർകാട്-പട്ടിത്താനം ബൈപ്പാസിലെ പാറക്കണ്ടം ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കുന്നതിന് 16.37 ലക്ഷം രൂപ റോഡ് സുരക്ഷാഫണ്ടിൽനിന്ന് അനുവദിച്ചിരുന്നു. ജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ബൈപാസിന്‍റെ ഏറ്റവും തിരക്കേറിയതും അപകടസാധ്യതയുള്ളതുമായ പാറക്കണ്ടം ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കാൻ റോഡ് സുരക്ഷാഫണ്ട് അഥോറിറ്റിയിൽനിന്ന് ഫണ്ട് ലഭ്യമാക്കിയത്.