ആലപ്പുഴ: ടാറിട്ട റോഡിനടിയിലൂടെയുള്ള കുടിവെള്ള വിതരണക്കുഴല്‍ പൊട്ടി ജലം കുത്തിയൊഴുകിയതു മൂലമുണ്ടായ ഗര്‍ത്തം റോഡരുകില്‍ കിടന്നിരുന്ന കല്ലും കട്ടയും മാലിന്യവും വാരിയിട്ടു രണ്ടാം ദിവസം അശാസ്ത്രീയമായി മൂടി. ഫുട്പാത്തില്‍ ഇളകിക്കിടന്നിരുന്ന ടൈല്‍ വരെ ഇക്കൂട്ടത്തിലുണ്ട്. മണ്ണോ പൂഴിയോയിട്ട് ശരിയായി ഇടിച്ചുറപ്പിക്കാതെയാണ് ഇപ്പോൾ മൂടിയിരിക്കുന്നത്. കുഴി മൂടുന്നതിന്സൂ പ്പര്വൈസര്മാരുടെ മേല്‍നോട്ടമില്ലാതെ ജോലിക്കാരാണിതു ചെയ്തത്.
തത്തംപള്ളി വാര്‍ഡ് മഠം റോഡ് സൗത്ത് എന്‍ഡ് ജംഗ്ഷനില്‍ കിടങ്ങാംപറമ്പ് - കോര്‍ത്തശേരി റോഡിലാണ് ആറിഞ്ച് വലുപ്പമുള്ള ഭൂഗര്‍ഭക്കുഴല്‍ പൊട്ടി മണ്ണും ചെളിയും സഹിതം കുടിവെള്ളം ശക്തമായി പ്രവഹിച്ചത്. ഏറെ നേരം ടാറിനിടയിലൂടെ അവിടിവിടെ വെള്ളം ഉറവ പോലെ വന്നുകൊണ്ടിരുന്നു. ഇനി റോഡില്‍ ടാറിംഗ് നടത്തണം.
കുഴിയില്‍ കല്ലും മറ്റ് അവശിഷ്ടങ്ങളും മറ്റുമിട്ടു നിറച്ചതിനാല്‍ വാഹനങ്ങള്‍ പോകുമ്പോള്‍ വീണ്ടും ഇടിഞ്ഞുതാഴാനിടയുണ്ട്. വെള്ളം ശക്തമായി മണ്ണും ചെളിയും സഹിതം ചീറ്റിയൊഴുകി അടിമണ്ണ് ഇളകിയതിനാല്‍ ഈ ഭാഗം കൂടുതൽ താഴോട്ടിരിക്കാൻ സാധ്യതയുണ്ട്.
മണ്ണിനു പകരം കുഴിയില്‍ കല്ലുകളിട്ടതിനാല് അതിന്റെ സമ്മര്‍ദത്താല്‍ ഞെരുങ്ങി പിവിസി പൈപ്പ് പൊട്ടിയേക്കാം.
തത്തംപള്ളിയില്‍ കുടിവെള്ളക്കുഴല്‍ പൊട്ടിയുണ്ടായ ഗര്‍ത്തം മൂടി
10:33 PM Jan 28, 2023 | Deepika.com