ഗവര്‍ണറുടെ വിരുന്നിലേക്ക് അവരെത്തിയത് സ്വാതന്ത്ര്യ സമരസേനാനികളുടെ വേഷത്തില്‍

12:07 AM Jan 28, 2023 | Deepika.com
കൊച്ചി: കേരള ഗവര്‍ണറുടെ ക്ഷണം സ്വീകരിച്ച് റിപ്പബ്ലിക് ദിനത്തില്‍ രാജ്ഭവനിലെ 'അറ്റ് ഹോം' പരിപാടിയില്‍ സെന്‍റര്‍ ഫോര്‍ എംപവര്‍മെന്‍റെ ആന്‍ഡ് എന്‍‌റിച്ച്‌മെന്‍റി(സിഫി) ലെ കുട്ടികള്‍ എത്തിയത് സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷത്തില്‍. മഹാത്മാ ഗാന്ധിയായി കെ. അഭിഷേക്, ജവഹര്‍ലാല്‍ നെഹ്റുവായി എസ്.അനീഷ്, ബീഗം ഹസ്‌റത്തായി ഏഞ്ചല്‍ സെലിന്‍, സുബാഷ് ചന്ദ്ര ബോസായി പി.വി. വിനീത്, ഭഗത് സിംഗ് ആയി എല്‍ദോസ് കുര്യാക്കോസ് എന്നിവർ വേഷ മിട്ടു.

പത്തു ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും അവരുടെ അമ്മമാര്‍ക്കുമാണ് വിരുന്നില്‍ പങ്കെടുക്കാന്‍ ക്ഷണം കിട്ടിയത്. 2015 ല്‍ ജസ്റ്റിസ് പി. സദാശിവം ഗവര്‍ണര്‍ ആയിരിക്കെ സിഫിയുടെ ചെയര്‍മാന്‍ ഡോ. പി.എ. മേരി അനിത രാജ്ഭവന്‍ സന്ദര്‍ശനത്തിനായി അനുമതി ചോദിച്ചിരുന്നു.

അന്നു മുതല്‍ എല്ലാവര്‍ഷവും പത്തു ഭിന്നശേഷിക്കാര്‍ക്കും അമ്മമാര്‍ക്കും അറ്റ് ഹോം വിരുന്നില്‍ പങ്കെടുക്കാന്‍ അതാത് കാലത്തെ ഗവര്‍ണര്‍മാര്‍ അനുമതി നല്‍കിയിരുന്നു.