കോട്ടയം: കോട്ടയം അതിരൂപതയുടെ നാലാമത് അസംബ്ലി സമാപിച്ചു. കോതനല്ലൂര്‍ തൂവാനീസ പ്രാര്‍ഥനാലയത്തില്‍ 24 മുതല്‍ 26 വരെയാണ് അസംബ്ലി നടന്നത്. റോമില്‍ നടക്കാനിരിക്കുന്ന മെത്രാന്മാരുടെ സിനഡിന്റെ വിഷയവുമായി ബന്ധിപ്പിച്ച് സിനഡാത്മക അതിരൂപത: കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിത പ്രവര്‍ത്തനം എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു ചർച്ചകൾ.
ഡോ.മാത്യു കൊച്ചാദംപള്ളി, ഡോ. ജോര്‍ജ് കറുകപ്പറമ്പില്‍, ഡോ.തോമസ് പുതിയകുന്നേല്‍, മോണ്‍. തോമസ് മുളവനാല്‍ എന്നിവര്‍ ക്ലാസ്സുകള്‍ക്കും ചര്‍ച്ചകള്‍ക്കും നേതൃത്വം നല്കി. ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് സമാപന സന്ദേശം നല്കി.
ദൈവദാസന് മാര്‍ മാക്കിലിന്റെ കബറിടം സ്ഥിതി ചെയ്യുന്ന ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് ക്നാനായ കത്തോലിക്ക ഫൊറോന ദേവാലയത്തില്‍ മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ ബലിയില്‍ അസംബ്ലിയില്‍ സംബന്ധിച്ചവര്‍ പങ്കെടുത്തു. സഹായ മെത്രന്മാരായ മാര്‍ ജോസഫ് പണ്ടാരശേരിയില്‍, ഗീവര്‍ഗീസ് മാര്‍ അപ്രം, കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഷിക്കാഗോ സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ മോണ്‍. തോമസ് മുളവനാല്‍ എന്നിവര്‍ സഹ കാര്‍മികരായിരുന്നു.
അതിരൂപതയിലെ മെത്രാന്മാരും വൈദിക സമര്‍പ്പിത അല്മായ പ്രതിനിധികളുമുള്‍പ്പടെ 136 പേരാണ് അസംബ്ലിയില്‍ പങ്കെടുത്തത്.
കോട്ടയം അതിരൂപത അസംബ്ലി സമാപിച്ചു
11:17 PM Jan 27, 2023 | Deepika.com