കോട്ടയം: ഗുണനിലവാരമുള്ള ഭക്ഷണം ജനങ്ങളുടെ അവകാശമാണെന്നും ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ സുരക്ഷയും ശുചിത്വവും ഉറപ്പാക്കാനുള്ള ഗ്രേഡിംഗ് സംവിധാനം നടപ്പാക്കുന്നതിനായുള്ള ബിൽ സർക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി ജെ. ചിഞ്ചുറാണി. കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ജില്ലാതല റിപ്പബ്ലിക് ദിനചടങ്ങിൽ സന്ദേശം നൽകുകയായിരുന്നു മന്ത്രി.
ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷയുടെ ചുമതല വഹിക്കുന്ന മഞ്ജു സുജിത്ത്, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, സബ് കളക്ടർ സഫ്ന നസ്റുദീൻ, എഎസ്പി നകുൽ രാജേന്ദ്ര ദേശ്മുഖ്, എഡിഎം ജിനു പുന്നൂസ്, ഓയിൽ പാം ഇന്ത്യ കോർപറേഷൻ മുൻ ചെയർമാൻ വി.ബി. ബിനു എന്നിവർ പങ്കെടുത്തു.
കിടങ്ങൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ. ബിജുവായിരുന്നു പരേഡ് കമാൻഡർ. പോലീസ്, എക്സൈസ്, വനം വകുപ്പ്, എൻസിസി, എസ്പിസി, സ്കൗട്ടുകൾ, ഗൈഡ്സ്, ജൂണിയർ റെഡ്ക്രോസ്, ബാൻഡ് പ്ലറ്റൂണുകൾ ഉൾപ്പെടെ 23 പ്ലറ്റൂണുകൾ പരേഡിൽ പങ്കെടുത്തു. പ്ലറ്റൂണുകളിലെ മികവിന് എക്സൈസ് സംഘത്തെ നയിച്ച ഇരാറ്റുപേട്ട റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ.വി. സന്തോഷ്കുമാർ പ്രത്യേക പുരസ്കാരത്തിന് അർഹനായി. വിവിധ പ്ലറ്റൂണുക ളിലെ വിജയികൾക്കു മന്ത്രി ജെ. ചിഞ്ചുറാണി ട്രോഫികൾ വിതരണം ചെയ്തു.
ഗുണനിലവാരമുള്ള ഭക്ഷണം ജനങ്ങളുടെ അവകാശം: മന്ത്രി ചിഞ്ചുറാണി
11:17 PM Jan 27, 2023 | Deepika.com