തിരുവനന്തപുരം: കേരള സർവകലാശാല സംഗീതവിഭാഗം വിവിധ സംഗീത രൂപങ്ങളും സംഗീത ഗവേഷണവും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ രണ്ടു ദിവസം നീണ്ടു നിന്ന ദേശീയ സെമിനാറിൽ പ്രഗത്ഭർ കർണാടക സംഗീതത്തെ ആസ്പദമാക്കി സോദാഹരണ പ്രഭാഷണങ്ങൾ നടത്തി.
കേരള സർവകലാശാല സംഗീത വിഭാഗം മേധാവി ഡോ. കെ. ബിന്ദു വിശിഷ്ട വ്യക്തികളെ സ്വാഗതം ചെയ്തു. സിൻഡിക്കേറ്റ് അംഗം ഡോ. എസ്. നസീബ് ഉദ്ഘടനം ചെയ്തു. പ്രഫ. വൈക്കം വേണുഗോപാൽ ആശംസകൾ അർപ്പിച്ചു. ആർ. ശ്യാമകൃഷ്ണൻ നന്ദി പറഞ്ഞു.
ആദ്യത്തെ സെഷനിൽ "ശ്രീ മുത്തുസ്വാമി ദീക്ഷിതരുടെ സമഷ്ടി ചരണങ്ങളെ’ ആസ്പദമാക്കി കർണാടക സംഗീത വിദുഷി ഡോ. ജി ബേബി ശ്രീറാം സോദാഹരണ പ്രഭാഷണം നടത്തി. രണ്ടാമത്തെ സെഷനിൽ കഥകളി പദങ്ങളെ ആസ്പദമാക്കി ശ്രീ കോട്ടക്കൽ മധു ക്ലാസെടുത്തു.
രണ്ടാംദിനം പുല്ലാങ്കുഴൽ വിദ്വാൻ ഡോ. പി. പദ്മേഷിന്റെ പുല്ലാങ്കുഴൽ കച്ചേരി നടന്നു. ആറ്റുകാൽ ബാലസുബ്രഹ്മണ്യം വയലിനിലും, ഡോ. ജി. ബാബു മൃദംഗത്തിലും അകന്പടിയേകി. ഉച്ചക്കുശേഷം അക്കാഡമിക് റിസർച്ച് ആൻഡ് പിൽഗ്രിംസ് എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. പി. കെ. സുരേഷ്കുമാർ പ്രഭാഷണം നടത്തി.
മറ്റു കോളജുകളിലെ വിദ്യാർഥികൾ, ഗവേഷണ വിദ്യാർഥികൾ, സംഗീത ആസ്വാദകർ എന്നിവർ ഈ ദേശീയ സെമിനാറിൽ പങ്കെടുത്തു.
കേരള സർവകലാശാല ദ്വിദിന ദേശീയ സെമിനാർ
12:04 AM Jan 26, 2023 | Deepika.com