പാലക്കാട് : മൂന്നു മാസം തുടർച്ചയായി റേഷൻകടകളിലൂടെ പച്ചരി മാത്രം വിതരണം ചെയ്യാനുള്ള കേന്ദ്രസംസ്ഥാന സർക്കാരിന്റെ തീരുമാനം റേഷൻകാർഡുടമകളോടുള്ള വഞ്ചനയാണെന്ന് കേരള കോണ്ഗ്രസ് (ജേക്കബ്) പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആരോപിച്ചു. സാധാരണ പുഴുക്കലരിയും വെള്ളരിയും പച്ചരിയുമാണ് വിതരണം ചെയ്തിരുന്നത്.
അത് കാർഡുടമകൾക്ക് ഉപകാരപ്രദമായിരുന്നു. എന്നാൽ പുഴുക്കലരിക്ക് പകരം പച്ചരി മാത്രം വിതരണം ചെയ്യാനുള്ള നടപടി കാർഡുടമകളുടെ കഞ്ഞികുടി മുട്ടിച്ചിരിക്കുകയാണെന്നും യോഗം ആരോപിച്ചു. ധർണ പാർട്ടി ലീഡർ അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്യും. പാർട്ടി സംസ്ഥാന ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും.
ധർണയിലേക്ക് പാലക്കാട് ജില്ലയിൽ നിന്നു പരമാവധി പ്രവർത്തകരെ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു. പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് എൻ.കെ. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന വൈസ് ചെയർമാൻ വി.ഡി. ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് വി.ഡി. ഉലഹന്നാൻ, പാർട്ടി ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.എം. കുരുവിള, വി.അനിൽകുമാർ, പി.ഒ. വക്കച്ചൻ,
എം.എൽ. ജാഫർ, കെ.വി. സുദേവൻ, ശശി പിരായിരി, കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ടി.പി. ജോർജ്ജ് തടിക്കുളങ്ങര, എസ്. ജയകൃഷ്ണൻ, കെ. ദേവൻ, ഹംസ തുടങ്ങിയവർ പ്രസംഗിച്ചു.
റേഷൻകട വഴിയുള്ള പച്ചരി വിതരണത്തിൽ ! കാർഡുടമകളോട് വഞ്ചന : കേരള കോണ്ഗ്രസ് (ജേക്കബ്)
01:50 AM Jan 24, 2023 | Deepika.com