ചിത്താരി പുഴക്ക് കുറുകെ റെഗുലേറ്റര്‍: നബാര്‍ഡ് 33.28 കോടി അനുവദിച്ചു

01:02 AM Jan 23, 2023 | Deepika.com
കാഞ്ഞങ്ങാട്: ചിത്താരി പുഴക്ക് ഉപ്പുവെള്ള പ്രതിരോധ തടയണ നിര്‍മിക്കുന്നതിന് നബാര്‍ഡ് 33.28 കോടി അനുവദിച്ചു. ചിത്താരി റെഗുലേറ്റര്‍ കം ബ്രിഡ്ജ് ഉപയോഗശൂന്യമായിട്ട് 30 വര്‍ഷത്തിലധിമായി. ഉപ്പു വെള്ളം കയറി പള്ളിക്കര, അജാനൂര്‍ പഞ്ചായത്തുകളിലെ ഏക്കര്‍ കണക്കിന് കൃഷി ഭൂമി കൃഷി ചെയ്യാതെ വര്‍ഷങ്ങളായി തരിശായി കിടക്കുന്നു. കെഎസ്ടിപി റോഡ് നിര്‍മാണ കാലത്ത് പഴയ പാലം പൊളിച്ച് പുതിയത് നിര്‍മിക്കുമ്പോള്‍ ഇതിനോട് ചേര്‍ന്ന് റഗുലേറ്റര്‍ നിര്‍മ്മിക്കുന്നതിനുള്ള നിര്‍ദ്ദേശം ജനപ്രതിനിധികള്‍ ഉന്നയിച്ചിരുന്നു. നിലവിലുള്ള റെഗുലേറ്റര്‍ പുതുക്കി പണിയുക പ്രായോഗികമല്ല എന്ന വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പഴയ റെഗുലേറ്ററിന് മുകളിലായി പുതിയ റഗുലേറ്റര്‍ നിര്‍മ്മിക്കുന്നതിന് ഡിസൈന്‍ രൂപകല്‍പന ചെയ്തു.പുതിയ റെഗുലേറ്റര്‍ നിലവിലുള്ള ഉപയോഗ ശൂന്യമായ റഗുലേറ്ററിന്‍റെ 270 മീറ്റര്‍ മുകള്‍ ഭാഗത്തായാണ് നിര്‍മിക്കുന്നത്. ഇത് ഇരുപഞ്ചായത്തുകളിലേയും 1095 ഹെക്ടര്‍ സ്ഥലത്തെ കൃഷിക്ക് പ്രയോജനപ്പെടുകയും ഏകദേശം 865 ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുകയും ചെയ്യും.
കൂടാതെ നിര്‍ദ്ദിഷ്ട കോവളം-ബേക്കല്‍ ദേശീയ ജലപാതയുടെ ഭാഗമായി ഈ പ്രവൃത്തി വരുന്നതിനാല്‍ ബോട്ടുകള്‍ കടന്നു പോകുന്ന നാവിഗേഷന്‍ ലോക്കോട് കൂടിയാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. നബാര്‍ഡ് സാമ്പത്തികാനുമതി നല്‍കിയതിനെ തുടര്‍ന്ന് സംസ്ഥാന ജലവിഭവ വകുപ്പ് ഈ പ്രവൃത്തിക്ക് ഭരണാനുമതി നല്‍കും. തുടര്‍ന്ന് ആവശ്യമായ ഭേദഗതികളോടെ പുതുക്കിയ സാങ്കേതികാനുമതി നല്‍കി പ്രവൃത്തി ടെണ്ടര്‍ ചെയ്യും. ജില്ലയില്‍ വെള്ളം സംഭരിക്കാനുള്ള മേജര്‍ പദ്ധതികള്‍ ഇല്ലാത്തത് വേനല്‍ കാലത്ത് കടുത്ത ജലസേചനം-കുടിവെള്ള ക്ഷാമം നേരിടുന്ന ദയനീയ സ്ഥിതി സബ്മിഷനിലൂടെ നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. തുടര്‍ന്ന് 2022-23 വര്‍ഷത്തെ ജലവിഭവ വകുപ്പിന്‍റെ നബാര്‍ഡ് അലോക്കേഷനില്‍ ഈ പ്രവൃത്തിയും ഉള്‍പ്പെടുത്താമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ രേഖാമൂലം ഉറപ്പും നല്‍കി.