ട്രാഫിക് കുടിശിക: കടുത്ത നടപടികളുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

11:11 PM Aug 04, 2021 | Deepika.com
കുവൈറ്റ് സിറ്റി: ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ അടയ്ക്കാത്ത വിദേശികൾക്ക് യാത്ര നിരോധനം ഏർപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. കുവൈറ്റ് ഒഴിച്ച് മറ്റു ഗൾഫ് രാജ്യങ്ങളിൽ പുതിയ നിയമം നടപ്പാക്കിയതിനെ തുടർന്നാണ് പുതിയ നീക്കമെന്ന് കരുതുന്നു.

മറ്റു മന്ത്രാലയങ്ങളുമായി സഹകരിച്ച്, ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ അടയ്ക്കാത്ത സ്വദേശികൾക്കും പ്രവാസികൾക്കും നൽകുന്ന എല്ലാ സേവനങ്ങളും നിർത്തിവയ്ക്കണമെന്ന നടപടി കൈക്കൊള്ളാനും ആഭ്യന്തരമന്ത്രാലയം ആലോചിക്കുന്നതായും വാർത്തകളുണ്ട്. ഇതുസംബന്ധിച്ച നിർദേശം ട്രാഫിക് ഡിപ്പാർട്ട്മെന്‍റ് ആഭ്യന്തരവകുപ്പ് മന്ത്രി ഷൈഖ് തമർ അൽ അലിക്ക് സമർപ്പിച്ചു.

പിഴയിനത്തിൽ ലഭിക്കാനുള്ള ദശലക്ഷക്കണക്കിന് ദിനാറുകൾ കുവൈറ്റ് പൗര·ാരിൽ നിന്നും പ്രവാസികളിൽ നിന്നും ഈ രീതിയിൽ ശേഖരിക്കാൻ ആകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിരവധി ട്രാഫിക് നിയമ ലംഘനങ്ങളെ തുടർന്ന് പിഴ ചുമത്തപ്പെട്ട പലരും ജയിൽശിക്ഷ അനുഭവിക്കുകയും ചിലർ ഇതിനോടകം മരണപ്പെടുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം പല പ്രവാസികളും ഇതിനോടകം തന്നെ ചുമത്തിയ പിഴ അടക്കാതെ പ്രവാസം അവസാനിപ്പിച്ച് മടങ്ങി പോയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ നിർദേശങ്ങൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.

റിപ്പോർട്ട്: സലിം കോട്ടയിൽ