ഫ്ളോറിഡ: കോവിഡ് മഹാമാരി ആരംഭിച്ചതിനുശേഷം ഫ്ളോറിഡ സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെ ഏകദിന എണ്ണത്തിൽ റിക്കാർഡ് വർധനവാണ് രേഖപ്പെടുത്തിയത്.
ജൂലൈ 31 ശനിയാഴ്ച സംസ്ഥാനത്ത് 21683 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ഫെഡറൽ ഹെൽത്ത് പ്രസിദ്ധീകരിച്ച കണക്കിലാണ് പുതിയ വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം വർധിച്ചതോടെ ഫ്ളോറിഡയിലെ തീം പാർക്ക് റിസോർട്ടുകളിൽ വീണ്ടും മാസ്ക് ധരിക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്.
അമേരിക്കയിൽ പുതിയതായി കണ്ടെത്തിയ കോവിഡ് കേസുകളിൽ അഞ്ചിലൊന്നും ഫ്ളോറിഡയിലാണ്. ഫ്ളോറിഡയിൽ കോവിഡ് വ്യാപനം വർധിച്ചുവരുന്പോഴും ഗവർണർ റോണ്‍ ഡി സാന്റിസ് മാസ്ക് ധരിക്കുന്നതിനെ ശക്തിയായി എതിർക്കുന്നത്. അടുത്തമാസം സ്കൂളുകൾ തുറക്കുന്പോൾ ലോക്കൽ സ്കൂൾ ഡിസ്ട്രിക്റ്റുകൾ മാസ്ക് മാൻഡേറ്റ് നടപ്പിലാക്കരുതെന്ന കർശനനിർദേശം നൽകി കഴിഞ്ഞു.
സണ്‍ഷൈൻ സംസ്ഥാനമായി അറിയപ്പെടുന്ന ഫ്ളോറിഡയിൽ കോവിഡിന്റെ അതിവ്യാപനം സിസിസിയെപ്പോലും ഭയപ്പെടുത്തുന്നുണ്ട്. ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തിലും കഴിഞ്ഞവർഷത്തിനു തുല്യമായ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഡിസ്നി വേൾഡിലെ ജീവനക്കാർ അൻപത് ദിവസത്തിനുള്ളിൽ വാക്സിനേഷൻ സ്ഥീകരിക്കണമെന്ന ഉത്തരവ് അധികൃതർ പുറത്തിറക്കി.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഫ്ളോറിഡയിൽ കോവിഡ് സ്ഥിരീകരിക്കപ്പെടുന്നവരുടെ ഏകദിന എണ്ണത്തിൽ റിക്കാർഡ് വർധന
09:11 PM Aug 01, 2021 | Deepika.com