ന്യുസമ്മർഫിൽഡ് (ടെക്സസ്): ഈസ്റ്റ് ടെക്സസ് ഹോമിലെ നാലുപേർ വെടിയേറ്റു കൊല്ലപ്പെട്ടതായി ചെറോക്കി കൗണ്ടി ലോ എൻഫോഴ്സ്മെന്റ്. ജൂലൈ 20 ചൊവ്വാഴ്ചയാണ് മൊബൈൽ ഹോമിൽ നാലു പേരുടെ വെടിയേറ്റു മരിച്ച മൃതദേഹങ്ങൾ കണ്ടെത്തിയത്. മൊബൈൽ ഹോമിന്റെ പുറകിലുള്ള വീട്ടിൽ നിന്നും രാവിലെ 911 കോൾ ലഭിച്ചതിനെ തുടർന്നാണ് പോലിസ് സംഭവസ്ഥലത്തെത്തിയത്.
രണ്ടു പുരുഷ·ാരും രണ്ടു സ്ത്രീകളുമാണ് കൊല്ലപ്പെട്ടവർ. 47, 18 വയസുള്ള രണ്ടു പുരുഷ·ാരും, മുപ്പതിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ള രണ്ടു സ്ത്രീകളുമാണ് മരിച്ചത്. ഇവരിൽ ഒരു സ്ത്രീയും പതിനെട്ടുകാരനും മാതാവും മകനുമാണെന്ന് ചെറോക്കി കൗണ്ടി ഷെറിഫ് ബ്രെന്റ് ഡിക്സണ്‍ പറഞ്ഞു.
പ്രതിയെന്ന് സംശയിക്കുന്നയാൾ കൊല്ലപ്പെട്ടവരിൽ ഒരാളുടെ വാഹനവുമായാണ് കടന്നുകളഞ്ഞത്. ഏതു ദിശയിലേയ്ക്കാണ് ഇയാൾ പോയതെന്ന് വ്യക്തമല്ലെങ്കിലും, പോലിസ് ഉൗർജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്റ്റേറ്റ് ഹൈവേ 110 സൗത്ത് ഈസ്റ്റ് ടയ്ലറിൽ റൂറൽ ഏരിയായിലാണ് സംഭവം. റഡ ഡോഡ്ജ് ചലഞ്ചർ ലൈസെൻസ് പ്ലേറ്റ് എൽടിവി 9935 എന്ന വാഹനമാണ് പ്രതി ഓടിക്കുന്നതെന്നും, പ്രതിയുടെ കൈവശം ആയുധം ഉണ്ടായിരിക്കാമെന്നും പൊതുജനം വളരെ കരുതലോടെ ഇരിക്കണമെന്നും വിവരം ലഭിക്കുന്നവർ അടുത്ത പോലീസ് സ്റ്റേഷനിലോ, 911 വിളിച്ചോ അറിയിക്കണമെന്നും ബ്രെന്റ് ഡിക്സണ്‍ പറഞ്ഞു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ടെക്സസിൽ നാലുപേർ വെടിയേറ്റു മരിച്ചു; പ്രതി ഒളിവിൽ, മുന്നറിയിപ്പുമായി പോലീസ്
10:15 PM Jul 21, 2021 | Deepika.com