അബുദാബി : ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തെ ജൽഗാവ് ജില്ലയും ദുബായും തമ്മിൽ കൗതുകകരവും ശ്രദ്ധേയവുമായ ഒരു വാണിജ്യ ബന്ധത്തിന് തുടക്കം കുറിക്കുകയാണ്. 20,000 മെട്രിക് ടണ്‍ ജൽഗാവ് വാഴപ്പഴമാണ് ജൽഗാവ് ജില്ലയിലെ തണ്ടൽവാടി എന്ന ഗ്രാമത്തിൽ നിന്നും ദുബായ് നഗരത്തിലേക്ക് കയറ്റുമതി ചെയ്തിരിക്കുന്നത് .
ഫൈബർ സന്പുഷ്ടവും ധാതു സന്പന്നവുമായ ന്ധജൽഗാവ് വാഴപ്പഴന്ധ ത്തിന്റെ ആദ്യ കയറ്റുമതി ദുബായിലേക്ക് നടത്തിയതായി ഇന്ത്യൻ വാണിജ്യ മന്ത്രാലയമാണ് അറിയിച്ചത് . തണ്ടൽവാടി ഗ്രാമത്തിലെ കർഷകരാണ് ഉൽപാദകർ. ജൽഗാവിനെ ദുബായിയുമായി ബന്ധിപ്പിക്കുന്നതിനുള്ള സംരംഭം ഇന്ത്യ അടുത്തിടെ പ്രഖ്യാപിച്ച അഗ്രികൾച്ചറൽ എക്സ്പോർട്ട് പോളിസി പ്രകാരമാണ്.
പുതിയ നയമനുസരിച്ചു വിദേശ വിപണികളിലെ കയറ്റുമതി അവസരങ്ങളുടെ ഗുണം കർഷകരിൽ നേരിട്ടെത്തിക്കുന്നതിനു ലക്ഷ്യമിട്ടുള്ളതാണ്. ലോക ബൗദ്ധിക സ്വത്തവകാശ ഓർഗനൈസേഷൻ നിർദ്ദേശിക്കുന്ന ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻസ് സർട്ടിഫിക്കറ്റ് നേടിയ ഉൽപന്നമാണ് ജൽഗാവ് വാഴപ്പഴം .അഞ്ച് വർഷം മുന്‍പാണ് ജൽഗാവ് ബനാനയ്ക്ക് ജിഐ സർട്ടിഫിക്കേഷൻ ലഭിച്ചത്. അതിനുശേഷം, തണ്ടൽവാടി ഗ്രാമത്തിലെ വാഴപ്പഴം വളർത്തുന്ന കർഷകർ അനുയോജ്യമായ കയറ്റുമതി വിപണികൾക്കായി കാത്തിരിക്കുകയായിരുന്നു. 25 ശതമാനം ആഗോള വിപണി വിഹിതമുള്ള ഇന്ത്യയാണ് വാഴപ്പഴം ഉൽപാദിപ്പിക്കുന്നതിൽ മുൻപന്തിയിലുള്ളതെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
ഇന്ത്യയിലെ തണ്ടൽവാടി ഗ്രാമത്തിൽ നിന്നും 20,000 മെട്രിക് ടണ്‍ ജൽഗാവ് വാഴപ്പഴം ദുബായിലേക്ക്
08:50 PM Jun 17, 2021 | Deepika.com