അബുദാബി : കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ഫണ്ടിംഗ് എന്നിവ ഫലപ്രദമായി ചെറുക്കുന്നതിന് യുഎഇ സെൻട്രൽ ബാങ്കും ഫിനാൻഷ്യൽ ഇന്റലിജൻസും കൈകോർത്തു നടപടികൾ ആരംഭിക്കുന്നു. സംശയകരമായ പണമിടപാടുകൾ കണ്ടാൽ 35 ദിവസത്തിനകം റിപ്പോർട്ട് ചെയ്യണമെന്നാണ് ധനകാര്യ സ്ഥാപനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ഫണ്ടിംഗ് എന്നിവക്കെതിരെ നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത് . സംശയം തോന്നുന്ന മുഴുവൻ പണമിടപാടുകളും നേരിട്ട് റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദേശം. യുഎഇ ഫിനാൻഷ്യൽ ഇന്റലിജൻസ് വിഭാഗത്തിനാണ് റിപ്പോർട്ട് നൽകേണ്ടത്. ഴീഅങഘ എന്ന പോർട്ടൽ മുഖേനയാണ് വിവരങ്ങൾ കൈമാറേണ്ടത്.
സംശയകരമായ ഇടപാട് ശ്രദ്ധയിൽപെട്ട് 35 ദിവസത്തിനകം അക്കാര്യം റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദേശം. വിവിധ കന്പനികൾക്കായി സേവനം നൽകുന്ന ധനകാര്യ സ്ഥാപനങ്ങൾക്കും സമാന നിർദേശം നൽകിയിട്ടുണ്ട് . കന്പനികൾ, അസോസിയേഷൻ, ട്രസ്റ്റുകൾ, ഫൗണ്ടേഷൻ എന്നിവയുടെ സംശകരമായ ഇടപാടുകളും റിപ്പോർട്ട് ചെയ്യാം. ഇതിനായി സെൻട്രൽ ബാങ്കും ഫിനാൻഷ്യൽ ഇൻറലിജൻസും. കൈകോർത്ത് പ്രവർത്തിക്കും. ഇത്തരം പ്രവണതകൾ തടയാൻ ബോധവത്കരണം സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
കള്ളപ്പണംവെളുപ്പിക്കൽ: കർശന നടപടികളുമായി യുഎഇ സെൻട്രൽ ബാങ്കും ഫിനാൻഷ്യൽ ഇന്റലിജൻസും
11:38 PM Jun 14, 2021 | Deepika.com