ആശുപത്രികളിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; രാജ്യം സാധാരണ ജീവതത്തിലേക്ക് മടങ്ങുന്നു

11:07 PM Jun 07, 2021 | Deepika.com
കുവൈറ്റ് സിറ്റി : രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞുതുടങ്ങിയതോടെ രോഗം സ്ഥിരീകരിച്ചു ചികിത്സയിലുള്ളവരുടെ എണ്ണത്തിലും വലിയ കുറവ്. രാജ്യത്തെ ആരോഗ്യ സംവിധാനങ്ങളുടെ പ്രവർത്തനത്തിന് വലിയ ആശ്വാസം പകരുന്നത് വാർത്തയാണ് കഴിഞ്ഞദിവസങ്ങളിലായി കേൾക്കുന്നത്.

ഗുരുതര രോഗികളുടെ എണ്ണം കുറയുന്നത് ഐസിയു, വെന്‍റിലേറ്ററുകളുടെ ലഭ്യതയിൽ രാജ്യം നേരിട്ട കടുത്ത പ്രതിസന്ധിയുടെ ആക്കം കുറയ്ക്കുന്നതായി ആരോഗ്യ വൃത്തങ്ങൾ അറിയിച്ചു. പ്രതിരോധ കുത്തിവയ്പ് നടത്തിയവരുടെ എണ്ണം കൂടിയതും കർശന നിയന്ത്രണങ്ങളുമാണ് ഇപ്പോഴത്തെ നേട്ടത്തിന് കാരണം. അതിനിടെ രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസത്തിനു വകനൽകുന്നതാണെങ്കിലും ജാഗ്രത ഇനിയും ശക്തിപ്പെടുത്തുകതന്നെ വേണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന രോഗികളുടെ എണ്ണം ഇരുന്നൂറിൽ നിന്നും നൂറും നുറ്റിയന്പതുമായാണ് കുറഞ്ഞിരിക്കുന്നത്. കോവിഡ് വാക്സിനേഷനും ത്വരിതഗതിയിലാണ് മുന്നേറുന്നത്. ഇതുവരെയായി 26 ലക്ഷം പേർക്ക് കുത്തിവയ്പ്പ് നൽകിയിട്ടുണ്ട്. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ സാമുഹ്യ പ്രതിരോധ ശേഷി കൈവരിക്കുവാൻ സാധികുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓക്സ്ഫോർഡ് ആസ്ട്രാസെങ്ക വാക്സിനുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉടൻ പരിഹാരം കാണുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. നിയന്ത്രണങ്ങൾ ശക്തമാക്കിയതോടെ രാജ്യത്ത് രോഗവ്യാപനത്തിനു ശമനം വന്നുതുടങ്ങിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

രോഗികളുടെ എണ്ണം കുറയുന്നത് ആശുപത്രി സംവിധാനങ്ങളുടെ പ്രവർത്തനത്തിനും ഏറെ ആശ്വാസം പകരുന്നതാണെന്ന് ആരോഗ്യ അധികൃതർ പറഞ്ഞു. രാജ്യത്തെ ആശുപത്രികളിലെ കോവിഡ് ചികിത്സാ സംവിധാനങ്ങളുടെ സ്ഥിതി പൂർണ തൃപ്തികരമാണ്. കോവിഡ് രോഗികൾക്കായി മാത്രമായി വാർഡുകൾ നീക്കിവച്ചിരിക്കുന്നതിൽ ആശുപത്രികളിൽ കിടക്കകൾ ഇപ്പോൾ ഒഴിവുണ്ട്. ഐസിയു. സംവിധാനങ്ങളും വെന്‍റിലേറ്ററുകളും നിലവിൽ പര്യാപ്തമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. പ്രതിദിന രോഗികളുടേയും ചികിത്സയിലുള്ള രോഗികളുടേയും എണ്ണം കുറയുന്നുണ്ടെങ്കിലും രാജ്യം രോഗഭീതിയിൽനിന്നു മുക്തമായിട്ടില്ല. ഇപ്പോൾ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ അൽപ്പംപോലും ഇളവു നൽകാൻ സമയമായിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗവ്യാപനം റിപ്പോർട്ട് ചെയ്ത വിദേശരാജ്യങ്ങളിലടക്കം കോവിഡ് വീണ്ടും പടരുന്ന വാർത്തകൾ വന്നിട്ടുണ്ട്. അതിനാൽ ജാഗ്രത ശക്തമാക്കുന്നതിൽ പൊതുജനങ്ങൾ തുടർന്നും സഹകരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ