വടക്കഞ്ചേരി : കണ്ണന്പ്രയിൽ വ്യവസായ പാർക്കിനായി ഏറ്റെടുത്ത 300 ഏക്കറോളം ഭൂമി കാടുകയറിയ നിലയിൽ. ആളൊഴിഞ്ഞ വീടുകൾ സാമൂഹ്യവിരുദ്ധരും മദ്യപന്മാരും തവളമാക്കിരിക്കുകരയാണ്.
കാടുമൂടിയ പ്രദേശത്ത് കാട്ടുപന്നികളും നിറഞ്ഞിരിക്കുകയാണ്. രാപകൽ വ്യത്യാസമില്ലാതെ പന്നിക്കൂട്ടങ്ങൾ റോഡുകൾക്ക് കുറുകെ പാഞ്ഞ് അപകടങ്ങളും കൂടി.
പാന്പും മറ്റു ഇഴജന്തുക്കളുമായി സമീപവാസികളുടെ ജീവിതവും അവതാളത്തിലാണ്. വേനലിൽ പ്രദേശമാകെ ഉണക്കത്തിലായി തീപിടുത്ത സാധ്യതകളും ഉണ്ടെന്ന് ഇവിടുത്തെ താമസക്കാർ ഭയക്കുന്നു. പൊന്തക്കാടുകൾക്കു മുകളിലൂടെ പലയിടത്തും വൈദ്യുതി ലൈനുകൾ പോകുന്നുണ്ട്.
കാറ്റടിക്കുന്പോൾ കന്പികൾ കൂട്ടിമുട്ടി തീപ്പൊരി വീണ് തീപിടുത്തത്തിനും അതു കാരണമാകും. രണ്ട് നിലകളിലുള്ള വലിയ വീടുകളും റബർ, തെങ്ങ് തോട്ടങ്ങളുമൊക്കെയാണ് ഇവിടെ നാഥനില്ലാത്ത വിധമായിട്ടുള്ളത്.
ഏതാനും വീട്ടുകാരുടെ പുനരധിവാസം സംബന്ധിച്ച പ്രശ്നങ്ങളാണ് പദ്ധതിയുടെ നടപടികൾ വൈകാൻ കാരണമെന്ന് പറയുന്നു.
2016ലാണ് വ്യവസായ പാർക്കിനായി ഭൂമി ഏറ്റെടുക്കൽ നടപടികൾ സർക്കാർ ആരംഭിച്ചത്.
കാർഷിക വിളകൾ നിറഞ്ഞു നിന്നിരുന്ന ഭൂമി ഇനി തരം മാറ്റി വ്യവസായങ്ങൾക്കായി രൂപപ്പെടുത്തേണ്ടതുണ്ട്. ഏറ്റെടുത്ത ഭൂമിയിൽ വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് മേഖലയിലെ കർഷക കൂട്ടായ്മ യോഗം അധികൃതരോട് ആവശ്യപ്പെട്ടു.
ഏറ്റെടുത്ത ഭൂമിയിലെ ആദായങ്ങൾ ലേലം ചെയ്ത് വിൽക്കാൻ നടപടി ഉണ്ടാകണം.
റബർ, തെങ്ങ് തുടങ്ങിയ വിളകളാണ് തോട്ടങ്ങളിൽ കൂടുതലും. കൂട്ടായ്മ പ്രസിഡന്റ് ജെയിംസ് പാറയിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
കണ്ണന്പ്ര വ്യവസായ പാർക്കിനു ഏറ്റെടുത്ത മുന്നൂറ് ഏക്കറോളം ഭൂമി കാടുകയറി
01:08 AM Dec 10, 2022 | Deepika.com