കടുത്തുരുത്തി: കോട്ടയം ജില്ലയിലെ വിവിധ ക്ലസ്റ്ററുകളിലൂടെ സംഘമൈത്രി ജില്ലാ കാര്‍ഷിക സമിതിയുടെ നേതൃത്വത്തില്‍ കൃഷിവകുപ്പിന്റെയും ഹോര്‍ട്ടികോര്‍പ് വഴിയും കര്‍ഷകരില്‍നിന്നു സംഭരിച്ച പച്ചക്കറിയുടെ മുഴുവന്‍ തുകയും അടിയന്തരമായി വിതരണം ചെയ്യുന്നതിനു നടപടി സ്വീകരിക്കുമെന്നു കൃഷിമന്ത്രി പി. പ്രസാദ്.
കര്‍ഷകരുടെ കടബാധ്യത പരിഹരിക്കുന്നതിന് ഉത്പന്നങ്ങള്‍ക്ക് മതിയായ വില നല്കുന്നതു സംബന്ധിച്ചു മോന്‍സ് ജോസഫ് എംഎല്‍എ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കര്‍ഷകര്‍ക്കും സ്ഥലത്തിനും ട്രാന്സ്പോര്ട്ടേഷന് സബ്സിഡി ഇനത്തില്‍ 2020 ഏപ്രില്‍ ഒന്നു മുതല്‍ 2022 മാര്‍ച്ച് 31 വരെ 263 കര്‍ഷകര്‍ ലേല കേന്ദ്രങ്ങളിലൂടെ വിറ്റഴിച്ച ഉത്പന്നങ്ങള്‍ക്ക് 20,69,430 രൂപ കിട്ടാനുണ്ട്. ഇക്കാര്യം അടിയന്തരമായി വിതരണം ചെയ്യണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. കൂടാതെ ഹോര്‍ട്ടികോര്‍പ് പച്ചക്കറി സംഭരിച്ച ഇനത്തില്‍ നാളിതുവരെ സംഘമൈത്രിക്ക് 11,22,330 രൂപയും കിട്ടാനുണ്ട്. ഈ തുക കര്‍ഷകര്‍ക്ക് നല്‍കാനുള്ള തുകയാണ്. ഇതനുവദിച്ചാല്‍ മാത്രമേ സംഘത്തിന്റെ പ്രവര്‍ത്തനം മുമ്പോട്ടു കൊണ്ടുപോകാനാവൂവെന്നും മോന്‍സ് ജോസഫ് എംഎല്‍എ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി.
സംഭരിച്ച പച്ചക്കറിയുടെ മുഴുവന്‍ തുകയും വിതരണംചെയ്യാൻ നടപടി: കൃഷിമന്ത്രി
11:50 PM Dec 09, 2022 | Deepika.com