മാനന്തവാടി എംജിഎംഎച്ച്എസ്എസും ജിവിഎച്ച്എസ്എസും ഇഞ്ചോടിഞ്ച്

12:14 AM Dec 09, 2022 | Deepika.com
മാനന്തവാടി: ജില്ലാ റവന്യു കലോത്സവം അവസാനിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ മാനന്തവാടി എംജിഎംഎച്ച്എസ്എസും ജിവിഎച്ച്എസ്എസും ഇഞ്ചോടിഞ്ച്. ഇന്നലെ രാത്രിവരെയുള്ള കണക്കുകൾ പ്രകാരം യുപി, എച്ച്എസ്, എച്ച്എസ്എസ് (ജനറൽ) എന്നീ വിഭാഗങ്ങളിലായി 136 പോയന്‍റുമായി മാനന്തവാടി എംജിഎംഎച്ച്എസ്എസാണ് മുന്നിലുള്ളത്. 134 പോയന്‍റുമായി മാനന്തവാടി ജിവിഎച്ച്എസ്എസ് തൊട്ടുപിന്നിലുണ്ട്.

വാശിയേറിയ പോരാട്ടമാണ് വേദികളിൽ അരങ്ങേറുന്നത്. 115 പോയന്‍റുമായി കൽപ്പറ്റ എസ്കെഎംജെ എച്ച്എസ്എസ് ആണ് മൂന്നാം സ്ഥാനത്തുള്ളത്. 101 പോയന്‍റുമായി പിണങ്ങോട് ഡബ്ല്യുഒഎച്ച്എസ്എസ് നാലാമതാണ്.

നേരിയ വ്യത്യാസത്തിൽ 98 പോയന്‍റുമായി കൽപ്പറ്റ എൻഎസ്എസ് എച്ച്എസ്എസ് അഞ്ചാം സ്ഥാനത്തുണ്ട്. ഉപജില്ലകളിൽ 684 പോയന്‍റുമായി മാനന്തവാടി കിരീടമുറപ്പിക്കുന്നതരത്തിൽ ആധിപത്യം തുടരുകയാണ്.

മാനന്തവാടി ജിവിഎച്ച്എസ്എസിന്‍റെയും എംജിഎം എച്ച്എസ്എസിന്‍റെയും മുന്നേറ്റമാണ് മാനന്തവാടി ഉപജില്ലക്ക് കരുത്തുപകർന്നത്. ഉപജില്ലയിൽ 633 പോയന്‍റുമായി വൈത്തിരി രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 625 പോയന്‍റുമായി ബത്തേരി മൂന്നാമതാണ്.