ഇതുവരെ കണ്ണൂർ വിമാനത്താവളം വഴി 30 ലക്ഷത്തിലധികം പേർ യാത്ര ചെയ്തു കഴിഞ്ഞു. ആദ്യ പത്തു മാസത്തിൽ തന്നെ പത്തു ലക്ഷം യാത്രക്കാർ എന്ന നേട്ടവും കിയാലിനുണ്ട്. കോവിഡ് ലോക് ഡൗണിനുശേഷം ചില മാസങ്ങളിൽ അന്താരാഷ്ട്രയാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്തെ ആദ്യ പത്ത് വിമാനത്താവളങ്ങളുടെ പട്ടികയിൽ കണ്ണൂർ ഇടം നേടി. ഹജ്ജ് പുറപ്പെടൽ കേന്ദ്രമെന്ന നിലയിലും കണ്ണൂരിനെ അധികൃതർ പരിഗണിച്ചിട്ടില്ല. കണ്ണൂരിലെത്തിയ കേന്ദ്ര വ്യോമയാന സഹമന്ത്രി ജനറൽ വി.കെ.സിംഗ് കിയാലിന്റെ സാധ്യതയെ എടുത്തുപറഞ്ഞതുമാണ്.
കാർഗോ സർവീസ് തുടങ്ങിയ സാഹചര്യത്തിൽ ചരക്കുവിമാനങ്ങളെ കണ്ണൂരിലെത്തിക്കാനുള്ള നീക്കവും കിയാൽ നടത്തുന്നുണ്ട്. മലബാർ മേഖലയുടെ വ്യവസായ വളർച്ചയ്ക്ക് കയറ്റുമതി നിർണായക ഘടകമാണ്. കഴിഞ്ഞ മാസം 370 ടൺ ചരക്കാണ് കണ്ണൂർ വിമാനത്താവളം വഴി വിദേശത്തേക്ക് കയറ്റി അയച്ചത്. ആഭ്യന്തര ചരക്കുനീക്കം ഏഴു ടൺ മാത്രവും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് വിമാനത്താവളത്തിലേക്കുള്ള റോഡ് വീതി കൂട്ടി നവീകരിക്കുന്ന പ്രവൃത്തിയും എങ്ങുമെത്തിയില്ല. വിമാനത്താവളത്തിൽ നിർമിക്കുന്ന കിയാൽ ഓഫീസ് കെട്ടിടത്തിന്റെയും ആഭ്യന്തര കാർഗോ കെട്ടിടത്തിന്റെയും നിർമാണം പുരോഗമിച്ചുവരികയാണ്.
നാലുവർഷത്തിനിടെ യാത്ര ചെയ്തത് 30 ലക്ഷം പേർ
11:54 PM Dec 08, 2022 | Deepika.com