വരുമാനം വർധിപ്പിക്കാൻ കൊച്ചി കോർപറേഷൻ

11:47 PM Dec 08, 2022 | Deepika.com
കൊച്ചി: സാന്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കോർപറേഷൻ വരുമാനം വർധിപ്പിക്കാൻ വസ്തുനികുതി പിരിവ് മുപ്പതു ശതമാനവും യൂസർ ഫീ ഇടാക്കൽ 70 ലക്ഷത്തിൽ നിന്നും രണ്ടു കോടി രൂപയുമായി വർധിപ്പിക്കാൻ കൗണ്‍സിൽ തീരുമാനം. ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി സെക്രട്ടറി കൗണ്‍സിൽ യോഗത്തിൽ അറിയിച്ചു.

വാട്ട്സ് ആപ് വഴിയാകും വസ്തു നികുതി പിരിക്കുക. ബിൽതുക ഉപയോക്താവിന്‍റെ ഫോണ്‍ നന്പറിലേക്കെത്തും. യുപിഎ സംവിധാനംവഴിയും ബിൽ അടയ്ക്കാം. 500 രൂപയ്ക്കു മുകളിലുള്ള ബില്ലുകൾ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. ഇത് കോർപറേഷൻ ഓഫീസിലും സോണൽ ഓഫീസുകളിലും അടയ്ക്കാം.

നികുതി പൂർണമായി ഓണ്‍ലൈനിലേക്കു മാറുന്നതോടെ ബിൽ കളക്ടർമാർ സ്ക്രൂട്നി ഏജന്‍റുമാരാകും. റസിഡൻഷ്യൽ ബിൽഡിംഗിന്‍റെ മറവിൽ അനധികൃതമായി പ്രവർത്തിക്കുന്ന കൊമേഴ്സ്യൽ സ്ഥാപനങ്ങളെയും ത്രീസ്റ്റാർ നികുതി അടച്ച് ഫൈവ്സ്റ്റാറായി പ്രവർത്തിക്കുന്ന ഹോട്ടലുകളെയും പിടികൂടേണ്ടത് ഇവരുടെ ചുമതലയാണ്. ജീവനക്കാർക്ക് ടാർജറ്റ് ഉണ്ടായിരിക്കും. വസ്തുനികുതിയുടെ 80 ശതമാനം ഓണ്‍ലൈനാക്കിയതായി മേയർ എം. അനിൽകുമാർ പറഞ്ഞു. കോർപറേഷന്‍റെ ധനസ്ഥിതി സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ സ്പെഷൽ കൗണ്‍സിൽ വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

8500 സ്ഥാപനങ്ങളിൽ നിന്നായി മാലിന്യം ശേഖരിക്കുന്ന ഇനത്തിൽ 16 ലക്ഷം രൂപയാണ് യൂസർഫീയായി നേരത്തെ ലഭിച്ചിരുന്നത്. ഇത് പിന്നീട് 70 ലക്ഷം രൂപയായി ഉയർന്നു. ഈ തുക രണ്ടു കോടിയിലേക്ക് എത്തിക്കുകയാണ് അടുത്ത ലക്ഷ്യം. നഗരത്തിൽ മൂന്നു ലക്ഷം കെട്ടിടങ്ങളാണുള്ളത്. എല്ലാത്തിനും ഒരേ നികുതിയാണ് ഇപ്പോൾ ഈടാക്കുന്നത്. ഇതിൽ 1.7 കെട്ടിടങ്ങൾ കൊമേഴ്സ്യൽ സ്ഥാപനങ്ങളാണ്. അടുത്ത ഘട്ടത്തിൽ കൊമേഴ്സ്യൽ ബിൽഡിംഗുകളിൽ നിന്നുള്ള നികുതി പിരിച്ചെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മേയർ പറഞ്ഞു.