ആലപ്പുഴ: കെടുകാര്യസ്ഥതയുടെയും കഴിവുകേടിന്റെയും കാര്യത്തില്‍ പരസ്പരം മത്സരിക്കുന്ന സംസ്ഥാനത്തെ ആഭ്യന്തര- ആരോഗ്യവകുപ്പുകള്‍ സാധാരണക്കാരന്റെ ജീവനു ഭീഷണിയായിരിക്കുകയാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാര്‍.
സംസ്ഥാനത്ത് നടക്കുന്ന പിന്‍വാതില്‍ നിയമനങ്ങള്‍ക്കും അഴിമതികള്‍ക്കും പോലീസ് രാജിനുമെതിരേ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സാ പിഴവ് മൂലം സംഭവിച്ച അമ്മയുടെയും കുഞ്ഞിന്റെയും മരണമടക്കമുള്ള കാര്യങ്ങൾ ആരോഗ്യവകുപ്പ് കുത്തഴിഞ്ഞതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
സമരങ്ങളെ പോലീസ് രാജിലൂടെ അടിച്ചമര്‍ത്താനുള്ള ശ്രമത്തെ നേരിടുമെന്ന് അധ്യക്ഷത വഹിച്ച ജില്ലാ പ്രസിഡന്റ് ടിജിന് ജോസഫ് പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ ബിനു ചുള്ളിയില്‍, മുഹമ്മദ് അസ്ലം, എം. നൗഫല്‍, വരുണ്‍ മട്ടക്കല്‍, സി.വി. മനോജ് കുമാർ, ജില്ലാ ഭാരവാഹികളായ നൂറുദീൻ കോയ, ആർ. വിഷ്ണു തുടങ്ങിയവര്‍ പ്രതിഷേധ മാർച്ചിനു നേതൃത്വം നല്കി.
സിപിഎം ഓഫീസുകൾ പിൻവാതിൽ നിയമനങ്ങളുടെ ഗ്രീൻ ചാനലുകളായെന്ന്
10:45 PM Dec 08, 2022 | Deepika.com