അടുക്കളത്തോട്ടത്തിൽ 52 കിലോ തൂക്കമുള്ള ഭീമൻ കാച്ചിൽ വിളഞ്ഞു

11:39 PM Dec 06, 2022 | Deepika.com
വൈക്കം: വീട്ടിലെ അടുക്കളത്തോട്ടത്തിൽ നട്ട ഏഴു മൂട് കാച്ചിലിൽ ഒന്ന് വിളവെടുത്തപ്പോൾ ലഭിച്ചത് 52 കിലോഗ്രാമുള്ള കിഴങ്ങ്. ഉദയനാപുരം നാനാടം അനീഷ് ഭവനിൽ ബാബുവിന്‍റെ വീട്ടുവളപ്പിലാണ് ഭീമൻ കാച്ചിൽ വിളഞ്ഞത്. ഉദയനാപുരം കൃഷി ഭവനിൽനിന്നാണ് ബാബു കാച്ചിലിന്‍റെയും ചേനയുടെയും വിത്തുകൾ വാങ്ങിയത്. ഏഴു ചുവട് കാച്ചിലും 20 ചുവട് ചേനയും നട്ടു.

ഒരു ചുവട് കാച്ചിൽ വിളവെടുക്കാൻ ശ്രമിച്ചപ്പോൾ കിഴങ്ങ് വളരെ ആഴത്തിലാണെന്ന് മനസിലായി. പിന്നീട് ഭാര്യ ദീപയുടെ സഹായത്തോടെ ഏറെ പണിപ്പെട്ടാണ് കാച്ചിൽ മാന്തിയെടുത്തത്. കിഴങ്ങ് കൃഷിക്ക് പുറമെ മത്സ്യ കൃഷിയിലും ബാബുവിന്‍റെ കുടുംബം വിജയഗാഥ രചിച്ചിട്ടുണ്ട്.

സിമന്‍റ് ടാങ്കിൽ 1000 ഗിഫ്റ്റ് തിലോപ്പിയ വളർത്തി ബാബു മികച്ച വിളവ് നേടിയിരുന്നു. ടാങ്കിൽ മത്സ്യത്തീറ്റ നൽകി ആറു മാസത്തിനകം 600 ഗ്രാം തൂക്കമുള്ള മത്സ്യത്തെ ബാബു ഉത്പാദിപ്പിച്ചിരുന്നു. മത്സ്യകൃഷിക്കായി ടാങ്ക് വിപുലപ്പെടുത്തി 4,000 മത്സ്യക്കുഞ്ഞുങ്ങളെ വളർത്താനുള്ള ഒരുക്കത്തിലാണ് ബാബുവും ഭാര്യ ദീപയും.