പരാതികൾ നൽകിയിട്ടും ഇടപെടുന്നില്ല; പോലീസിനെതിരേ വ്യാപക പരാതി

10:35 PM Dec 06, 2022 | Deepika.com
അമ്പലപ്പുഴ: പരാതികൾ പതിവായി നൽകിയിട്ടും അമ്പലപ്പുഴ പോലീസ് ഇടപെടുന്നില്ല. പോലീസിനെതിരേ പരാതി വ്യാപകമാകുന്നു. അമ്പലപ്പുഴയിൽ വർധിച്ചുവരുന്ന വഴിയോരക്കച്ചവടം, അനധികൃത പാർക്കിംഗ് എന്നിവയ്ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഭരണസമിതി ഏകകണ്ഠമായി നിരവധി പരാതികൾ രേഖാമൂലം അമ്പലപ്പുഴ പോലീസിനു നൽകിയിരുന്നു.
എന്നാൽ, ഇവയൊന്നു പോലും പരിശോധിക്കാനോ പരിഹാരം കാണാനോ പോലീസ് തയാറായിട്ടില്ല. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ ദിനംപ്രതി റോഡിനിരുവശവും വാഹനങ്ങളിൽ വഴിയോരക്കച്ചവടം വ്യാപകമാകുകയാണ്. ഇത് രൂക്ഷമായ ഗതാഗതക്കുരുക്കിനും വലിയ വാഹനാപകടങ്ങൾക്കും കാരണമാകുകയാണ്.
ഇതോടൊപ്പം വിവിധ ഭാഗങ്ങളിൽ വലിയ വാഹനങ്ങളുടെ അനധികൃത പാർക്കിംഗും ഗതാഗതക്കുരുക്കിനു കാരണമാകുകയാണ്. അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി പലതവണ അമ്പലപ്പുഴ പോലീസിനു പരാതി നൽകിയിരുന്നു. എന്നാൽ, ഈ പരാതികളിന്മേൽ നടപടികളൊന്നും കൈക്കൊള്ളാൻ പോലീസ് തയാറായിട്ടില്ല. അമ്പലപ്പുഴയിൽ പലയിടങ്ങളിലായി വ്യാപിച്ചുവരുന്ന ലഹരിവസ്തുക്കളുടെ വിൽപ്പന തടയാനോ പരിശോധന നടത്താനോ പോലീസ് തയാറാകുന്നില്ല എന്നാണ് ഭരണസമിതി പറയുന്നത്.