തൊടുപുഴ: ഡിവൈൻ മേഴ്സി ഷ്റൈനിൽ ദൈവകരുണയുടെ മാതാവിന്റെ അമലോത്ഭവ തിരുനാൾ നാളെ ആഘോഷിക്കും.
ഇന്നു രാവിലെ ആറിന് വിശുദ്ധ കുർബാന, നൊവേന. ഉച്ചകഴിഞ്ഞ് മൂന്നിന് ദൈവകരുണയുടെ നൊവേന, ലദീഞ്ഞ്. 3.45നു ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം-ഫാ. മാത്യു കക്കാട്ടുപിള്ളിൽ. വൈകുന്നേരം 6.30നു വിശുദ്ധ കുർബാന, നൊവേന.
നാളെ രാവിലെ ആറിനും എട്ടിനും പത്തിനും 12നും വിശുദ്ധ കുർബാന, നൊവേന. എട്ടിന് ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും.
ഉച്ചകഴിഞ്ഞ് മൂന്നിന് ദൈവകരുണയുടെ നൊവേന, ലദീഞ്ഞ്. 3.45നു ആഘോഷമായ വിശുദ്ധ കുർബാന-ഫാ. വിനിൽ കുരിശുതറ, സന്ദേശം-റവ. ഡോ. തോമസ് വെച്ചൂർ. തുടർന്ന് മാരിയിൽകലുങ്ക്, കോതായിക്കുന്ന് വഴി ഷ്റൈനിലേക്ക് ഭക്തിസാന്ദ്രമായ ജപമാല പ്രദക്ഷിണം.എന്നിവയാണ് തിരുക്കർമങ്ങളെന്നു വികാരി ഫാ. സോട്ടർ പെരിങ്ങാരപ്പിള്ളിൽ, അസി. റെക്ടർ ഫാ. ജോസഫ് കുന്നുംപുറത്ത് എന്നിവർ അറിയിച്ചു.
കോതമംഗലം രൂപതയുടെ കീഴിലുള്ള ദൈവകരുണയുടെ മാതാവിന്റെ തീർഥാടന കേന്ദ്രമായ ഡിവൈൻ മേഴ്സി ഷ്റൈനിലേക്ക് കേരളത്തിനകത്തുനിന്നും പുറത്തുനിന്നും ആയിരകണക്കിനു തീർഥാടകരാണ് എത്തുന്നത്.
ഇവിടെ ദൈവകരുണയുടെ അപ്പസ്തോലയായ വിശുദ്ധ ഫൗസ്റ്റീനായുടെയും ദൈവകരുണയുടെ മധ്യസ്ഥനായ വിശുദ്ധ ജോണ് പോൾ രണ്ടാമൻ മാർപാപ്പയുടെയും തിരുശേഷിപ്പുകളും പ്രതിഷ്ഠിച്ചിട്ടുണ്ട്.
എല്ലാ ദിവസവും രാവിലെ ആറിനും വൈകുന്നേരം 6.30നും വിശുദ്ധ കുർബാനയും ദൈവകരുണയുടെ നൊവേനയും നടത്തിവരുന്നു.
വെള്ളിയാഴ്ചകളിൽ ഏഴു വിശുദ്ധ കുർബാനയും ദൈവകരുണയുടെ നൊവേനയുമുണ്ട്. ഈസ്റ്റർ കഴിഞ്ഞുവരുന്ന ആദ്യ ഞായറാഴ്ചയാണ് ദൈവകരുണയുടെ തിരുനാൾ ആഘോഷപൂർവം ആചരിച്ചുവരുന്നത്.
ഡിവൈൻ മേഴ്സി ഷ്റൈനിൽ അമലോത്ഭവ തിരുനാൾ നാളെ
10:23 PM Dec 06, 2022 | Deepika.com