പാലാ: എംജി യൂണിവേഴ്സിറ്റി അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ 178 പോയിന്റുമായി പാലാ അല്‍ഫോന്‍സാ കോളജും പുരുഷ വിഭാഗത്തില്‍ 207 പോയിന്റുമായി കോതമംഗലം എംഎ കോളജും ചാമ്പ്യന്മാരായി. കഴിഞ്ഞ വര്‍ഷത്തെ വനിതാ വിഭാഗം ജേതാക്കളായിരുന്ന എംഎ കോളജിനെ പരാജയപ്പെടുത്തിയാണ് അല്‍ഫോന്‍സാ കോളജ് ചാമ്പ്യന്മാരായത്. എംഎ കോളജ് 176 പോയിന്റ് നേടി വനിതാ വിഭാഗത്തില്‍ രണ്ടാമതെത്തി. മുന്‍ ചാമ്പ്യന്മാരുകൂടിയായ ചങ്ങനാശേരി അസംപ്ഷന്‍ കോളജ് 84 പോയിന്റുമായി മൂന്നാമതെത്തി.
119 പോയിന്റ് നേടി ചങ്ങനാശേരി എസ്ബി കോളജാണ് പുരുഷ വിഭാഗത്തില്‍ രണ്ടാമതെത്തിയത്. 95 പോയിന്റ് നേടിയ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് മൂന്നാം സ്ഥാനം നേടി. 800 മീറ്റര്‍ പുരഷ വിഭാഗത്തില്‍ 1997 ഒളിമ്പിന് കെ.ജെ. മനോജ് ലാല്‍ സ്ഥാപിച്ച 1.52.79 എന്ന റിക്കാര്‍ഡ് പാലാ സെന്റ് തോമസ് കോളജിലെ എം.എസ്. അനന്ദു മോന് 1.50.29 സെക്കൻഡോടെ പുതിയ റിക്കാര്‍ഡ് സ്ഥാപിച്ചു. അഞ്ചു മുരുകന് ഹാഫ് മരത്തണിലും കെ. ആനന്ദ് കൃഷ്ണ 10,000 മീറ്ററിലും അരുണ്‍ജിത് 400 മീറ്റര്‍ ഹാര്‍ഡില്‍സിലും എസ്. ജിജില്‍ 3,000മീറ്റര്‍ സ്റ്റീപിള്‍ ചെയ്സിലും പുതിയ റിക്കാര്‍ഡുകള്‍ സ്ഥാപിച്ചു.
സമാപന സമ്മേളനത്തില്‍ സിന്‍ഡിക്കറ്റംഗം റെജി സഖറിയ സമ്മാനദാനം നിര്‍വഹിച്ചു. സിന്‍ഡിക്കറ്റംഗം പ്രഫ. പി. ഹരികൃഷ്ണന്, സ്കൂള്‍ ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. ബിനു. ജോര്‍ജ് വര്‍ഗീസ് അല്‍ഫോന്‍സാ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ റെജിനാമ്മ ജോസഫ് ബര്‍സര്‍ റവ. ഡോ. ജോസ് ജോസഫ്, വൈസ് പ്രിന്‍സിപ്പല്‍ റവ.ഡോ. ഷാജി ജോണ്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്മെന്റ് മേധാവി ഡോ. തങ്കച്ചന് മാത്യു എന്നിവര്‍ പങ്കെുടത്തു. പാലാ അല്‍ഫോന്‍സാ കോളജാണ് മീറ്റിനു അതിഥ്യമരുളിയത്.
എംജി അത്ലറ്റിക് മീറ്റ് : കപ്പടിച്ച് അല്‍ഫോന്‍സയും എംഎ കോളജും
11:47 PM Dec 05, 2022 | Deepika.com