നാളിയാനി കൊലപാതകം: പ്രതികളുമായി തെളിവെടുപ്പ് നടത്തി .

10:33 PM Dec 05, 2022 | Deepika.com
വെള്ളിയാമറ്റം: പൂമാല നാളിയാനിയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്നലെ രാവിലെയോടെയാണ് കേസിൽ അറസ്റ്റിലായ പൂമാല ആര്യൻകാലായിൽ ആഷിക് (23), മച്ചിയാനിക്കൽ ജിതിൻ (26), ചിറയ്ക്കൽ പ്രിയൻ (27) എന്നിവരെ സ്ഥലത്തെത്തിച്ച് തെളിവെടുത്തത്. ശനിയാഴ്ച രാത്രിയാണ് മദ്യപാനത്തിനിടെയുണ്ടായ വാക്കേറ്റത്തെത്തുടർന്ന് നാളിയാനി ഇടശേരിയിൽ സാം ജോസഫ് കുത്തേറ്റു മരിച്ചത്.

കുത്തേറ്റ് രക്തം വാർന്നുകിടന്ന സാമിനെ വീണു പരിക്കേറ്റെന്നു പറഞ്ഞ് പ്രതികൾ തൊടുപുഴയിലെ ആശുപത്രിയിൽ എത്തിച്ചശേഷം കടന്നുകളയുകയായിരുന്നു. സംഭവം നടന്ന് മണിക്കൂറുകൾക്കകം പ്രതികളെ കാഞ്ഞാർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഓണ്‍ലൈനിൽനിന്നു വാങ്ങിയ കത്തി ഉപയോഗിച്ചാണ് സാമിനെ കൊലപ്പെടുത്തിയതെന്നു പ്രതി ആഷിക് പോലീസിനോടു പറഞ്ഞു. മദ്യപാനത്തിനിടെ ഇവർ തമ്മിലുണ്ടായ വാക്കുതർക്കം പ്രകോപനത്തിൽ കലാശിച്ചതാണ് കൊലപാതകത്തിനു കാരണം. കൊലപാതകത്തിനു ശേഷം കുത്താനുപയോഗിച്ച കത്തിയും കൂട്ടുപ്രതിയായ ജിതിന്‍റെ കൈയിൽ കരുതിയിരുന്ന കത്തിയും സമീപത്തെ കാട്ടിലേക്ക് എറിഞ്ഞുകളഞ്ഞിരുന്നു. ഇതും പോലീസ് കണ്ടെടുത്തിട്ടുണ്ട്. രണ്ടു കത്തികളും തങ്ങളുടെ കൈവശം ഉണ്ടായിരുന്നതാണെന്ന് പ്രതികൾ പോലീസിനോടു പറഞ്ഞു.

പ്രതിയായ പ്രിയൻ സംഭവത്തിനുശേഷം കഞ്ഞിക്കുഴിയിലേക്ക് കടന്നിരുന്നു. ഇയാളെ കഞ്ഞിക്കുഴി പോലീസ് കസ്റ്റഡിയിലെടുത്ത് കാഞ്ഞാർ പോലീസിനു കൈമാറി. സംഘർഷത്തിൽ ആഷിക്കിനും പ്രിയനും പരിക്കേറ്റിരുന്നു. സാം ജോസഫും ആഷിക്കുമായി ഉണ്ടായ പിടിവലിയിൽ ആഷിക്കിന്‍റെ കൈയിലിരുന്ന കത്തി കൊണ്ടാണ് ആഷിക്കിന്‍റെ മുഖത്ത് പരിക്കേറ്റത്.

തൊടുപുഴ ഡിവൈഎസ്പി എം.ആർ. മധു ബാബുവിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കരിമണ്ണൂർ എസ്എച്ച്ഒ സുമേഷ് സുധാകരൻ, കാഞ്ഞാർ എസ്ഐ ജിബിൻ തോമസ് എന്നിവരുൾപ്പെടെ വൻ പോലീസ് സന്നാഹത്തോടെയായിരുന്നു തെളിവെടുപ്പ്. പ്രതികളെ എത്തിക്കുന്നതറിഞ്ഞ് വലിയ ജനാവലിയും സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.