തീർഥമണ്ഡപ സമർപ്പണം

12:31 AM Dec 05, 2022 | Deepika.com
മൂവാറ്റുപുഴ: കേരളകാശി എന്ന് പ്രസിദ്ധമായ മൂവാറ്റുപുഴ ആനിക്കാട് തിരുവുംപ്ലാവിൽ ക്ഷേത്രത്തിന്‍റെ വടക്കുഭാഗത്തുള്ള പിതൃതർപ്പണ തീർഥക്കരയിൽ പുതുതായി നിർമാണം പൂർത്തിയാക്കിയ സുകൃതം തീർഥമണ്ഡപത്തിന്‍റെ സമർപ്പണം ദീപം തെളിച്ച് ക്ഷേത്ര മേൽശാന്തി ശ്രീകുമാരൻ ഇളയത് നിർവഹിച്ചു. ക്ഷേത്രം അഡ്മിനിസ്ട്രേഷൻ ഡയറക്ടർ മനോജ് കുമാർ, തീർഥക്കരയിലെ പുരോഹിതൻ നാരായണൻ ഇളയത്, സനാതന സ്കൂൾ ഓഫ് ലൈഫ് ഡയറക്ടർ നാരായണ ശർമ, ക്ഷേത്ര കുടുംബാംഗങ്ങളായ സുമേഷ് ശർമ, സൂരജ് ശർമ എന്നിവരും ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.
സുകൃതം തീർഥമണ്ഡപം പ്രധാനമായും നിത്യവും നടക്കുന്ന പിതൃതർപ്പണ/ബലികർമങ്ങൾക്കും സത്സംഗാവശ്യങ്ങൾക്കുമായി ഉപയോഗിക്കും. ഒരേസമയം 350 പേർക്ക് ബലിയിടാൻ മണ്ഡപത്തിൽ സൗകര്യമുണ്ട്. എല്ലാ ദിവസവും ബലിയിടുവാൻ സൗകര്യമുള്ള ചുരുക്കം തീർഥസ്ഥാനങ്ങളിൽ ഒന്നാണ് തിരുവുംപ്ലാവിൽ ക്ഷേത്രത്തിലെ തീർഥക്കര.