കോട്ടയം: ഹൃദയരോഗ ചികിത്സാരംഗത്ത് പുതുചരിത്രം രചിക്കുകയാണ് കാരിത്താസ് ആശുപത്രി. ശസ്ത്രക്രിയ കൂടാതെ ഹൃദയത്തിലെ ട്രൈക്വാല്‍വ് മാറ്റിവയ്ക്കാന്‍ സൗകര്യമുള്ള മധ്യതിരുവിതാംകൂറിലെ ആദ്യത്തെ ആശുപത്രിയായി കാരിത്താസ് ആശുപത്രി മാറുകയാണ്.
ട്രൈക്യുസ്പിഡ് വാല്‍വിലെ പ്രശ്നങ്ങള്‍ കാരണം കരള്‍, വൃക്ക എന്നിവയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ച് ശ്വാസതടസത്തോടെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട 70കാരിയായ മറിയാമ്മ ഫിലിപ്പോസ് എന്ന രോഗിക്കാണ് ട്രൈക്വാല്‍വ് മാറ്റിവയ്ക്കല്‍ പ്രക്രിയ നടത്തിയത്. പ്രായാധിക്യത്തെത്തുടര്‍ന്ന് ഹൃദയ വാല്‍വുകള്‍ ചുരുങ്ങുകയോ ലീക്ക് ചെയ്യുകയോ ചെയ്യുന്നതുമൂലം ഉയര്‍ന്ന രക്തസമ്മര്‍ദം, തലകറക്കം, ശ്വാസതടസം തുടങ്ങിയവ ഉണ്ടാവുന്ന അവസ്ഥയില്‍ , അപൂര്‍വമായി മാത്രം ചെയ്യപ്പെടുന്ന, പ്രക്രിയയാണ് ട്രൈക്വാല്‍വ് മാറ്റിവയ്ക്കല്‍.
വര്‍ഷങ്ങളായി ഹൃദയം തുറന്ന് വാല്‍വുകള്‍ വയ്ക്കുക എന്ന രീതിയാണ് ഈ രംഗത്തു തുടര്‍ന്നുവന്നത്. എന്നാല്‍ ഇപ്പോള്‍ ഈ നൂതനവിദ്യയിലൂടെയുള്ള ട്രൈക്വാല്‍വ് മാറ്റിവയ്ക്കല്‍ പ്രായാധിക്യത്തെ തുടര്‍ന്ന് രോഗബാധിതരാകുന്നവര്‍ക്ക് ആശ്വാസമായി മാറുകയാണ്. കാരിത്താസ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചീഫ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. ദീപക് ഡേവിഡ്സണിന്റെ മേല്‍നോട്ടത്തില്‍, കാരിത്താസ് ഹാര്‍ട്ട് ഇൻസ്റ്റിറ്റ്യൂട്ട് മേധാവി ജോണി ജോസഫ്, ഡോ. രാജേഷ് രാമന്‍കുട്ടി, ഡോ. നിഷാ പാറ്റാനി, ഡോ.ജോബി കെ. തോമസ്, ഡോ.തോമസ് ജോര്‍ജ് എന്നിവരടങ്ങിയ സംഘമാണ് ട്രൈക്വാല്‍വ് മാറ്റിവയ്ക്കല്‍ പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.
ഹൃദയരോഗ ചികിത്സാരംഗത്ത് പുതുചരിത്രം രചിച്ച് കാരിത്താസ് ആശുപത്രി
10:36 PM Dec 04, 2022 | Deepika.com