മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു ; ആശങ്കയുടെ 140.25 അടിയിൽ

10:22 PM Dec 04, 2022 | Deepika.com
തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ രാത്രി ഏഴിന് 140.25 അടിയായി ഉയർന്നു. ജലനിരപ്പ് 140 അടി പിന്നിട്ടതോടെ ശനിയാഴ്ച തമിഴ്നാട് ആദ്യഘട്ട മുന്നറിയിപ്പുനൽകിയിരുന്നു.

വൃഷ്ടി പ്രദേശത്തെ വനമേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയും തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചതുമാണ് ജലനിരപ്പുയരാൻ കാരണമായത്.

ഇന്നലെ സെക്കന്‍റിൽ 511 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. 1,261 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. നിലവിൽ റൂൾ ലെവൽ ഇല്ലാത്തതിനാൽ പരമാവധി സംഭരണ ശേഷിയായ 142 അടി വെള്ളം മുല്ലപ്പെരിയാറിൽ സംഭരിക്കാനാകും. ജലനിരപ്പ് ഉയർന്നതിനാൽ കൂടുതൽ വെള്ളം തമിഴ്നാട്ടിലേക്കു കൊണ്ടുപോകണമെന്നു സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ, തമിഴ്നാട് ഇതിനു തയാറാകാത്ത സാഹചര്യമാണ്. സ്പിൽവേ വഴി ജലം ഇടുക്കിയിലേക്കു തുറന്നു വിടേണ്ട സാഹചര്യമുണ്ടായാൽ ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ ജില്ലാ കളക്ടർ ഷീബ ജോർജ് ബന്ധപ്പെട്ട വകുപ്പുകൾക്കു നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, പെരിയാറിൽ വെള്ളപ്പൊക്ക മുന്നറിയിപ്പിനും മൂന്നടി താഴെയാണ് നിലവിലെ ജലനിരപ്പ്.