കണ്ണൂർ: മകള്‍ സംരക്ഷിക്കുന്നില്ലെന്ന ഉമ്മയുടെ പരാതിയില്‍ മകളേയും കുടുംബത്തേയും ഉമ്മയുടെ വീട്ടില്‍ നിന്ന് ഒഴിപ്പിച്ചു. കൊറ്റാളി അത്താഴക്കുന്ന് റഹ്മാനിയ മസ്ജിദിന് സമീപം പുതിയപുരയില്‍ താമസിക്കുന്ന പി.പി. സാജിദ, ഭര്‍ത്താവ് മൊയ്തീന് എന്നിവരടങ്ങുന്ന കുടുംബത്തെയാണ് സാജിതയുടെ ഉമ്മയും പുതിയപുരയില്‍ വീടിന്റെ അവകാശിയുമായ പി.പി. ജമീലയുടെ പരാതിയില്‍ ഒഴിപ്പിച്ചത്.
മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും ഉറപ്പുവരുത്തുന്ന നിയമമനുസരിച്ച് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. തളിപ്പറമ്പ് ആര്‍ഡിഒ ഇ. പി. മേഴ്സിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസാണ് ഇവരെ ഒഴിപ്പിച്ചത്.
ജമീലയുടെ പരാതിയില്‍ സാജിതയും കുടുംബവും പുതിയപുരയില്‍ വീട്ടില്‍ നിന്നു 20 ദിവസത്തിനകം ഒഴിയണമെന്ന് തലശേരി മെയിന്റനൻസ് ട്രിബ്യൂണല്‍ 2020 ഫെബ്രുവരി ആറിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ വീട് ഒഴിയാത്തതിനെ തുടര്‍ന്ന് ജമീല ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
കുടുംബത്തിന്റെ വകയുള്ള അഞ്ചു സെന്റ് ഭൂമി സാജിതയുടെ പേരില്‍ രണ്ടാഴ്ചയ്ക്കകം നല്‍കുന്നതിനും സാജിതയ്ക്ക് താമസിക്കുന്നതിനുള്ള വാടക വീട് ഒരുക്കുന്നതിനും നടപടിയെടുത്തതായും ആര്‍ഡിഒ അറിയിച്ചു.
ഉമ്മയെ സംരക്ഷിച്ചില്ല; മകളെയും കുടുംബത്തെയും ഒഴിപ്പിച്ചു
01:15 AM Dec 04, 2022 | Deepika.com