തണ്ണീർമുക്കം ബണ്ടിന്‍റെ ഷട്ടർ താഴ്ത്തണം: കർഷക കോൺഗ്രസ്

10:47 PM Dec 02, 2022 | Deepika.com
ആലപ്പുഴ: കുട്ടനാട്ടിലെ കായൽ അടക്കം നെൽപ്പാടങ്ങളിൽ വിത്ത് വിതയ്ക്കാൻ ഒരുക്കിയിട്ട പാടശേഖരങ്ങളിൽ തണ്ണീർമുക്കം ബണ്ടിലൂടെ വേലിയേറ്റം മൂലം ഉണ്ടായ വെള്ളപ്പൊക്കം തടയാൻ നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ്.

കർഷക കോൺഗ്രസ് എഡിഎം എസ്. സന്തോഷ് കുമാറിന് നിവേദനം നൽകി. നിരവധി പാടശേഖരങ്ങളിൽ മടവീഴുകയും നിരവധി പാടശേഖരങ്ങൾ വെള്ളപ്പൊക്ക ഭീഷണി നേരിടുകയും ചെയ്യുന്നതായി കർഷക കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് മാത്യു ചെറുപറമ്പനും അമ്പലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്‍റ് തോമസുകുട്ടി മുട്ടശേരിയും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

പുഞ്ചകൃഷിയുടെ ആരംഭകാലത്ത് ഉണ്ടാകാൻ സാധ്യതയുള്ള വേലിയേറ്റം ജലസേചന വകുപ്പിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരുവിധ നടപടിയും കൈക്കൊള്ളാതിരുന്നതാണ് നിലവിലെ അവസ്ഥയ്ക്കു കാരണം.കെഎസ്ഇബി കൈനകരി സെക‌്ഷനു കീഴിലുള്ള വിതയ്ക്കാൻ തയാറായിക്കൊണ്ടിരിക്കുന്ന പാടശേഖരങ്ങളിൽനിന്ന് മോട്ടോർ തറകളിലെ വൈദ്യുതി കണക്ഷൻ ഒരു മുന്നറിയിപ്പുമില്ലാതെ വിച്ഛേദിച്ചു.

കൃഷിയിറക്കുന്ന ഘട്ടങ്ങളിൽ ഇത്തരം നടപടികൾ കെഎസ്ഇബി ഉപേക്ഷിച്ച് കർഷകരെ സഹായിക്കാനുള്ള നടപടിയാണ് കൈക്കൊള്ളേണ്ടത് എന്നും നിവേദനത്തിൽ ഇരുവരും ആവശ്യപ്പെട്ടു.