പാലക്കാട്: അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ കുടുംബവഴക്കിനിടെ സഹോദരൻ കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതിക്കായി പോലീസ് അന്വേഷണം ഉൗർജിതമാക്കി. ബുധനാഴ്ച രാത്രി 10മണിയോടെയാണ് ദേശീയ പാത കൂട്ടുപാത മേൽപ്പാലത്തിന് താഴെയുള്ള അടിപ്പാതയിലാണ് നാടിന് നടുക്കിയ കൊല പാതകം നടന്നത്.
പൊള്ളാച്ചി കൊള്ളുപാളയം എം ജി ആർ നഗർ കോളനി രാജുവിന്റെ മകൻ ദേവരാജും(25), ജ്യേഷ്ഠൻ മണികണ്നും (29)മദ്യപിച്ചുണ്ടായ വാക്ക് തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ ഇരുവരെയും പിടിച്ച് മാറ്റുന്നതിനിടെ മണികണ്ഠൻ കത്തി കൊണ്ട് ദേവരാജിനെ കഴുത്തിൽ കുത്തുകയായിരുന്നു.
ഉടനെ തന്നെ നാട്ടുകാർ ദേവനെ ജില്ലാശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ ശേഷം ബൈക്കുമായി മണികണ്ഠൻ രക്ഷപ്പെടുകയായിരുന്നു. രണ്ട് വർഷത്തിലേറെ തമിഴ്നാട് സ്വദേശികളായ ഇരുവരും മേൽപാലത്തിന് താഴെയാണ് താമസിച്ച് വരുകയാണ്.
ഇരുവരും ഇരുചക്രവാഹനങ്ങളിലായി മിഠായികളും മസാലക്കൂട്ടുകളും വിൽപന നടത്തിയാണ് ഉപജീവനം നടത്തി വരുന്നതെന്ന് പോലീസ് അറിയിച്ചു. മണികണ്ഠൻ പൊള്ളാച്ചി വഴി കടന്ന മണികണ്ഠൻ തമിഴ്നാട്ടിൽ ഒളിച്ചിരിക്കുന്നുണ്ടാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. കസബ പോലീസ് സ്റ്റേഷനിൽ നിന്നുള്ള പോലീസ് സംഘം മൂന്ന് സംഘമായി തിരിഞ്ഞാണ് തമിഴ്നാട്ടിലും ജില്ലക്കകത്തും അന്വേഷണം ഉൗർജിതമാക്കിയിരിക്കുന്നത്.
പ്രതിയെ ഉടൻ പിടികൂടുമെന്ന് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥൻ അറിയിച്ചു. ജില്ലാശുപത്രിയിൽ മോർച്ചറിയിലുണ്ടായിരുന്ന ദേവരാജന്റെ മൃതദ്ദേഹം ഇന്നലെ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.
സഹോദരൻ കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഉൗർജിതമാക്കി
12:24 AM Dec 02, 2022 | Deepika.com