പറവൂര്‍: രക്ഷിതാക്കളുടെ മത്സരപോരിന് വേദിയായി ഹയര്‍ സെക്കൻഡറി വിഭാഗം നാടോടി മത്സരം. മാല്യങ്കര എസ്എന്‍എം ഐഎംടി ഓപ്പണ്‍ സ്റ്റേജില്‍ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരത്തിനിടെ സംഭവിച്ച സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ സഹല എന്ന മത്സരാര്‍ഥിയുടെ അച്ഛന് വേദിയില്‍ കയറി. ഇതോടെ സ്റ്റേജില്‍ കയറിയ ആളുടെ മകളെ അയോഗ്യയാക്കണമെന്ന് ചില രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. പാട്ട് മാറിപ്പോയതിനാലാണ് താന്‍ സ്റ്റേജിലേക്ക് കയറിയതെന്നായിരുന്നു രക്ഷിതാവിന്റെ വാദം.
തുടര്‍ന്ന് ഫലം പ്രഖ്യാപിച്ചപ്പോള്‍ സഹലയ്ക്ക് രണ്ടാം സ്ഥാനമാണ് ലഭിച്ചത്. ഇതോടെ മത്സരം ഒരിക്കല്‍ കൂടി നടത്തണമെന്നാവശപ്പെട്ട് രണ്ടാം സ്ഥാനക്കാരിയാക്കപ്പെട്ട മൽസരാർഥി പ്രതിഷേധിച്ചു. രക്ഷിതാക്കളും രംഗത്തെത്തിയതോടെ ഈ വേദിയില്‍ തുടര്‍ന്ന് നടക്കേണ്ടിയിരുന്ന യുപി, എച്ച്എസ് വിഭാഗം നാടോടി നൃത്ത മത്സരവും സംഘനൃത്ത മത്സരങ്ങളും രണ്ടു മണിക്കൂറോളം വൈകി. തുടര്‍ന്ന് എച്ച്എസ് വിഭാഗം നാടോടി നൃത്തത്തില്‍ സഹലയുടെ സഹോദരന് മുഹമ്മദ് സഹല്‍ ഒന്നാം സ്ഥാനം നേടിയത് ശ്രദ്ധേയമായി.
നാടകീയം, നാടോടിനൃത്തം
12:21 AM Dec 02, 2022 | Deepika.com