വിഴിഞ്ഞം: ദിവസങ്ങളായുള്ള പിരിമുറുക്കത്തിന് ശേഷം വിഴിഞ്ഞം മേഖല ഇന്നലെ ശാന്തമായിരുന്നു. തുറമുഖ സമരവും അറസ്റ്റും അതിനെ തുടർന്ന് വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ അക്രമവുമായി ബന്ധപ്പെട്ട അന്വേഷണ നടപടികൾ ഊർജിതമാക്കാൻ ഉന്നത പൊലീസ് സംഘം സ്ഥലത്ത് എത്തി. തിരുവനന്തപുരം റേഞ്ച് ഡിഐജിയും വിഴിഞ്ഞത്തെ ക്രമസമാധാന ചുമതലയുള്ള സ്പെഷൽ ഓഫീസറുമായ ആർ. നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വിഴിഞ്ഞത്തും മുല്ലൂരിലും എത്തി സ്ഥിതിഗതികൾ വിലയിരുത്തി.
എസ്പിമാരായ ബി.കെ. പ്രശാന്തൻ കാണി, കെ.ഇ.ബൈജു എന്നിവർ ഒപ്പമുണ്ടായിരുന്നു. വിഴിഞ്ഞം സ്റ്റേഷനും പരിസരവും, മുല്ലൂർ എന്നിവിടങ്ങളിലുൾപ്പെടെ സുരക്ഷക്കായി 600 ൽപ്പരം പോലീസിനെ വിന്യസിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ കേസ് അന്വേഷണ നടപടികൾ കൂടുതൽ ഊർജിതമാക്കുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.
വിഴിഞ്ഞം ആക്രമണം: അന്വേഷണം ഊർജിതമാക്കി പോലീസ്
11:23 PM Dec 01, 2022 | Deepika.com