ദേവികുളം: ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ഉദ്ഘാടനം ചെയ്തു. ജഡ്ജി സി.ആർ. രവിചന്ദർ ഉദ്ഘാടനം നിർവഹിച്ചു. ദേവികുളം കോർട്ട് കോംപ്ലക്സിലാണ് പോക്സോ കോടതിയുടെ പ്രവർത്തനം.
തൊടുപുഴ, ഇടുക്കി, കട്ടപ്പന പോക്സോ കോടതികളിൽനിന്ന് ട്രാൻസ്ഫറായി വരുന്ന കേസുകൾ ദേവികുളത്തെ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി പരിഗണിക്കും. രണ്ടാഴ്ചയ്ക്കുള്ളിൽ പ്രോസിക്യൂട്ടറുടെ സേവനം ഉൾപ്പെടെ ഉറപ്പാക്കി കോടതിയുടെ പ്രവർത്തനം പൂർണതോതിലാക്കും.
ഇന്നലെ അഞ്ച് കേസുകൾ കോടതി പരിഗണിച്ചു. രാവിലെ 11 മുതൽ വൈകുന്നേരം അഞ്ച് വരെയാണ് കോടതി സമയം. മൂന്നാർ, മറയൂർ, അടിമാലി, വെള്ളത്തൂവൽ, ദേവികുളം, ശാന്തന്‍പാറ, രാജാക്കാട് തുടങ്ങിയ പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ വരുന്ന പോക്സോ കേസുകൾ ദേവികുളത്തെ കോടതിയിലാണ് പരിഗണിക്കുന്നത്.
ദേവികുളം സബ് ജഡ്ജി കെ.എ. ആന്റണി ഷെൽമാൻ അധ്യക്ഷത വഹിച്ചു. ദേവികുളം മുൻസിഫ് മജിസ്ട്രേറ്റ് എ.ബി. ആനന്ദ് മുഖ്യപ്രഭാഷണം നടത്തി.
ദേവികുളം സ്പെഷൽ പോക്സോ കോടതി ഉദ്ഘാടനം ചെയ്തു
10:31 PM Dec 01, 2022 | Deepika.com