പറവൂര്‍: മാപ്പിള കലകളില്‍ ഇക്കുറിയും തണ്ടേക്കാട് ജമാഅത്ത് ഹയര്‍ സെക്കൻഡറി സ്കൂളിന്റെ ആധിപത്യം. കഴിഞ്ഞ 13 വര്‍ഷമായി ജില്ലയിലും സംസ്ഥാനതലത്തിലും സ്ഥിരം സാന്നിധ്യമായ സ്കൂളില്‍ നിന്ന് ഇക്കുറിയും യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കൻഡറി വിഭാഗങ്ങളിലായി ഒപ്പന, കോല്‍ക്കളി, അറബനമുട്ട്, ദഫ് മുട്ട്, വട്ടപ്പാട്ട് മാപ്പിളപ്പാട്ട് എന്നീ ഇനങ്ങളില്‍ അരങ്ങിലെത്തി.
ഹയര്‍ സെക്കൻഡറി അറബന മുട്ട്, ഹൈസ്കൂള്‍ കോല്‍ക്കളി എന്നിവയില്‍ ഒന്നാംസ്ഥാനവും, ഹയര്‍ സെക്കൻഡറി കോല്‍ക്കളിയില്‍ എ ഗ്രേഡോടെ രണ്ടാംസ്ഥാനവും ദഫ്മുട്ട് എച്ച്എസ് വിഭാഗത്തില്‍ എ ഗ്രേഡും നേടി. കോല്‍കളിയില്‍ മാഹിന്‍ പാനായിക്കുളവും അറബന മുട്ട്, വട്ടപ്പാട്ട്, ദഫ് എന്നീ ഇനങ്ങളില്‍ അസ്ലം തമ്മനവുമാണ് വര്‍ഷങ്ങളായി സ്കൂളിന്റെ പരിശീലകര്‍.
ശുചീകരണം
ബൈ ‘ചിലമ്പ്'
പറവൂര്‍: കലോത്സവ നഗരിയായ മൂത്തകുന്നം ക്ഷേത്ര മൈതാനത്തിന്റെ ശുചീകരണം ചിലമ്പ് സാംസ്കാരികവേദി പ്രവര്‍ത്തകരുടെ കൈകളില്‍ സുരക്ഷിതം. പ്രദേശവാസികളായ 25 പേരാണ് അംഗങ്ങള്‍. പുലര്‍ച്ചെ അഞ്ചോടെ ആരംഭിക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇവര്‍ മണിക്കൂറുകള്‍ക്കകം തീര്‍ക്കും.
പത്രഏജന്റുമാരായ സി.എസ്. രാജേഷ്, മറ്റപ്പിള്ളില്‍ ബിനോയ്, റിട്ട. പോലീസ് ഉദ്യോഗസ്ഥരായ വസന്തകുമാര്‍, മുരളി, ഓട്ടോ റിക്ഷതൊഴിലാളിയും യൂണിയന് നേതാവുമായ പി.ആര്. പ്രസാദ്, പൊതുപ്രവര്‍ത്തകനായ ടി.ആര്. ശശി എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണജോലികൾ.
തണ്ടേക്കാട്ടുകാർ വാഴും മാപ്പിള കലകൾ
01:02 AM Dec 01, 2022 | Deepika.com