തിരുവനന്തപുരം: ഹാമർ ത്രോ, ഷോട്ട് പുട്ട്, ഡിസ്കസ് ത്രോ എന്നീ ഇനങ്ങളും താരങ്ങളുടെ വാമപ്പ് ഏരിയ , ഫസ്റ്റ് കോൾ റൂം എന്നിവയും യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ്. ട്രാക്ക് ഇനങ്ങൾക്ക് ചന്ദ്രശേഖരൻനായർ സ്റ്റേഡിയം വേദിയാകും. രണ്ടു സ്റ്റേഡിയങ്ങളിലും അലോപ്പതി, ഹോമിയോപ്പതി, ആയുർവേദം, ഫിസിയോ തെറാപ്പിസ്റ്റ്, ആംബുലൻസ് എന്നീ വിഭാഗങ്ങൾ ഉൾപ്പെടുത്തിയുള്ള മെഡിക്കൽ ടീം സജ്ജീകരിച്ചിട്ടുണ്ട്.
സ്പോർട്സ് സ്പെസിഫിക്ക് വോളന്റിയർമാരായി 65 പേരുടെ സേവനം ലഭ്യമാണ്. നഗരത്തിലെ 20 സ്കൂളുകളിലാണ് കായിക താരങ്ങളെ താമസിപ്പിക്കുന്നത്.
ആദ്യ ദിവസം രാവിലെ ഏഴിനും മറ്റെല്ലാ ദിവസങ്ങളിലും രാവിലെ 6.30 നും ആയിരിക്കും മത്സരങ്ങൾ ആരംഭിക്കുന്നത്. ക്രോസ് കണ്ട്രി മത്സരങ്ങൾ അവസാന ദിവസമായ ആറിന് രാവിലെ 6.30 ന് നടക്കും.
ത്രോ ഇനങ്ങളിലേറെയും യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ; ട്രാക്ക് ഇനങ്ങൾ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ
12:12 AM Dec 01, 2022 | Deepika.com