കൊടുവായൂർ: കിഴക്കേത്തലറോഡിൽ വീണ്ടും അഴുക്കുചാൽ മലിനജലം കവിഞ്ഞൊഴുകി ഇതുവഴി യാത്ര അതീവ ദുരിതപൂർണ്ണമായി.
വീതി കുറഞ്ഞ റോഡിൽ മലിനജലം എത്തിയതോടെ ഇരു വശത്തേക്കുമുള്ള വാഹനങ്ങൾ വലതുവശം ചേർന്നു പോവുന്നതുമൂലം ഇടയ്ക്കിടെ ഗതാഗതക്കുരൂക്ക് ഉണ്ടാവുന്നുമുണ്ട്.
വലിയ വാഹനങ്ങൾ സഞ്ചരിക്കുന്പോൾ കാൽനട മറ്റും ഇരുചക്രവാഹനമോടിക്കുന്നവരുടെ ദേഹത്താണ് അഴുക്കുചാൽ ജലം തെറിച്ചു വീഴുന്നത്.
അഴുക്കുചാലിൽ സ്ലാബുകളിട്ടു സുരക്ഷിതമായി മൂടണമെന്ന യാത്രക്കാരുടേയും സമീ പവാസികളുടെയുടേയും ആവശ്യം ബന്ധപ്പെട്ട പഞ്ചായത്തധികൃതർ അവഗണിച്ചു വരുന്നതിൽ പ്രതിഷേധം നിലവിലുണ്ട്. വീതി കുറഞ്ഞ പാതയിൽ വിദ്യാർത്ഥികളും മറ്റും ഇതുവഴി സഞ്ചരിക്കുന്നതും അപകട ഭീഷണിയിലാണ്.
രണ്ടു വർഷം മുന്പ് നാലാം തരം വിദ്യാർഥി ട്രാക്ടർ ഇടിച്ചു മരണപ്പെട്ടിരുന്നു. കൊടുവായ്യർ ടൗണിൽ പച്ചക്കറി വ്യാപാരി പ്രഭാത വ്യായാമം നടത്തുന്നതിനിടെ പുറകിൽ വന്ന ടാങ്കർ ഇടിച്ച് സംഭവസ്ഥലത്തു തന്നെ ജീവൻ പൊലിഞ്ഞ അപകടവും നടന്നിട്ടുണ്ട്.
അഴുക്കുചാൽ സ്ലാബിട്ടു മൂടി ഗതാഗതാ സുരക്ഷ ഉറപ്പാക്കണമെന്നതാണു യാത്രക്കാരുടെ ആവശ്യം.
അഴുക്കുചാൽവെള്ളം റോഡിൽ...
12:26 AM Nov 29, 2022 | Deepika.com