വിഴിഞ്ഞം ഇന്നലെ ശാന്തം

11:28 PM Nov 28, 2022 | Deepika.com
വിഴിഞ്ഞം: ഞായറാഴ്ച രാത്രിയിൽ മണിക്കൂറുകൾ നീണ്ടു നിന്ന സംഘർഷത്തിനൊടുവിൽ ഇന്നലെ വിഴിഞ്ഞം ശാന്തം. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ അതീവ ജാഗ്രതയിലും പോലീസ് കാവലിലുമാണ് പ്രദേശം. അക്രമങ്ങൾ അരങ്ങേറിയ വിഴിഞ്ഞവും മുല്ലൂരും ഇന്നലെ ശാന്തമായിരുന്നെങ്കിലും ജനങ്ങളുടെ മാനസിക സംഘർങ്ങൾക്ക് അയവ് വന്നിട്ടില്ലെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നു.
കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നും ക്യാമ്പുകളിൽ നിന്നുമായി നൂറ് കണക്കിന് പോലീസുകാരെയും രണ്ട് എസ്പിമാരുടെയും ഡിസിപിയുടെയും അസിസ്റ്റന്‍റ് കമ്മീഷണർമാരും സ്ഥലത്ത് ക്യാന്പു ചെയ്യുകയാണ്. സ്റ്റേഷൻ കാവലിനുപരി മത്സ്യത്തൊഴിലാളികളുടെ അതിജീവന പന്തലായ വിഴിഞ്ഞം മുല്ലൂരിൽ മാത്രം നാന്നൂറോളം പോലീസുകാരെ വിന്യസിച്ചു കൂടാതെ വിഴിഞ്ഞത്തിന് സമീപ പ്രദേശങ്ങളായ മുക്കോല , വെങ്ങാനൂർ , ഉച്ചക്കട, ചൊവ്വര, ചപ്പാത്ത് എന്നിവിടങ്ങളും കർശനനിരിക്ഷണത്തിലായി. തീരദേശമുൾപ്പെടുന്ന പ്രദേശങ്ങളിൽ ഒരോ ഓഫീസർമാരുടെ മേൽനോട്ടത്തിൽ ജീപ്പ് പട്രോളിംഗും ബൈക്ക് പട്രോളിംഗും ശക്തമായി തുടരുന്നു.സംശയകരമായി കാണുന്ന വാഹനങ്ങളും കർശന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. പോലീസ് കാവലിൽ ആയിരുന്നെങ്കിലും ചില വ്യാപാര സ്ഥാപനങ്ങൾ മാത്രമേ തുറന്ന് പ്രവർത്തിച്ചുള്ളു.

കേരളോത്സവം സമാപിച്ചു

നെയ്യാറ്റിൻകര : നെയ്യാറ്റിന്‍കര നഗരസഭ സംഘടിപ്പിച്ച കേരളോത്സവം സമാപിച്ചു. കേരളോത്സവത്തിന്‍റെ ഭാഗമായി നടത്തിയ വിവിധ ഗെയിംസുകളിൽ നിന്ന് നഗരസഭ തല ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ, കബഡി ടീമുകളുടെ സെലക്ഷനും സംഘടിപ്പിച്ചു. ഏറ്റവും കൂടുതൽ മത്സരങ്ങളിൽ പങ്കെടുത്ത് ഉയർന്ന പോയിന്‍റ് കരസ്ഥമാക്കിയ തൊഴുക്കൽ സ്റ്റാർ ചലഞ്ചേഴ്സ് ക്ലബിന് നഗരസഭയുടെ ഉപഹാരം നഗരസഭ ചെയർമാൻ പി.കെ. രാജമോഹനൻ സമ്മാനിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. എം.എ. സാദത്ത് അധ്യക്ഷതവഹിച്ചു .