വിഴിഞ്ഞം: വിഴിഞ്ഞം സ്റ്റേഷൻ ആക്രമണത്തിന് പിന്നാലെ കെ എസ്ഇബി ജീവനക്കാരനും കെഎസ്ആർടിസി ബസുകൾക്കും പത്ര ഏജന്റിനു നേരെയും ഇന്നലെ പുലർച്ചെ ആക്രമണം നടന്നു. പത്രക്കെട്ടുകളും നശിപ്പിച്ചതായി പരാതി.
ഇന്നലെ പുലർച്ചെ നാലിന് കെഎസ്ആർടിസി ബസുകൾ അടിച്ച് തകർത്ത അക്രമികൾ പുലർച്ചെ അഞ്ചിനെ ലൈനിലെ തകരാർ പരിഹരിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരനെയും ആക്രമിച്ച് പരിക്കേൽപ്പിച്ചു. ആക്രമണത്തിൽ വിഴിഞ്ഞം കെഎസ്ഇബി സെക്ഷനിലെ ജീവനക്കാരൻ ദിലീപിന് പരിക്കേറ്റു. ഇതിന് പിന്നാലെ പത്ര ഏജന്റിനെ അക്രമിക്കാൻ ശ്രമിക്കുകയും 500ഓളം പത്രങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു. പത്ര ഏജന്റ് അനിൽകുമാറിനെയാണ് വടിയുമായെത്തിയ രണ്ടംഗ സംഘം ആക്രമിക്കാൻ ശ്രമിച്ച് പത്രക്കെട്ട് പിടിച്ചെടുത്ത് നശിപ്പിച്ചത്.ഇത് സംബന്ധിച്ച് വിഴിഞ്ഞം പോലീസിൽ പരാതി നൽകി. ബസുകൾക്കും ജീവനക്കാരനുമെതിരെ നടന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് കെഎസ്ഇബി, കെഎസ്ആർടിസിജീവനക്കാർ പ്രകടനം നടത്തി.
പത്ര ഏജന്റിനു നേരെ ആക്രമണം
11:28 PM Nov 28, 2022 | Deepika.com