അമേരിക്കയിൽ ജനിച്ചു വളർന്ന ക്രിസ് അച്ചൻ ബിരുദം നേടിയതിനുശേഷം തിരുവല്ല മാർത്തോമ വൈദീക സെമിനാരിയിൽ നിന്നും നാലുവർഷം ബിഡി ബിരുദം കരസ്ഥമാക്കി. 2012ൽ മാർത്തോമാ സഭയിലെ പൂർണ സമയ പട്ടക്കാരനായി സഭ ശുശ്രുഷയിൽ പ്രവേശിച്ചു. ന്യൂജേഴ്സി, ഷിക്കാഗോ മാർത്തോമ ഇടവകളിൽ വികാരിയായും യൂത്ത് ചാപ്ലിയനായും പ്രവർത്തിച്ചു.
ഭദ്രാസന പ്രോഗ്രാം മാനേജർ ചുമതലയ്ക്കു പുറമെ കണക്ടികട്ട് ജെറുസലേം ഇടവക വികാരിയായും പ്രവർത്തിക്കുന്നു. ക്രിസ് അച്ചനോടൊപ്പം നീതി കൊച്ചമ്മയും സഭയുടെ സജീവ സേവനത്തിലാണ്. ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമാ ചർച്ച അംഗമാണ് ക്രിസ് അച്ചൻ. 2021 വരെ ഭദ്രാസന പ്രോഗ്രാം മാനേജരായി സ്തുത്യഹ സേവനം അനുഷ്ഠിച്ച സഭയിലെ സീനിയർ പട്ടക്കാരനായ റവ. ഡോ. ഫിലിപ്പ് വർഗീസിനും എലിസബേത് കൊച്ചമ്മക്കും ഭദ്രാസനം സമുചിതമായ യാത്രയയപ്പും നൽകി.
റിപ്പോർട്ട്: പി.പി. ചെറിയാൻ