ചിറ്റൂർ: വിളയോടി റോഡിൽ റോഡ് അറ്റകുറ്റപ്പണികൾ നടത്തിയിട്ടും കുഴികൾ ഒഴിവാക്കിയെന്നു ആക്ഷേപം.
പുഴപ്പാലം വിളയോടി പാതയിൽ ഉണ്ടായ ഗർത്തം ഇരുചക്രവാഹനയാത്രക്ക് അപകടകെണിയായി.
ഒരാഴ്ച മുൻപാണ് പുഴപ്പാലം മുതൽ വണ്ടിത്താവളം വരെ അഞ്ചു കിലോമീറ്റർ റോഡിൽ ലക്ഷങ്ങൾ ചിലവഴിച്ചാണ് ഓട്ടയടയ്ക്കൽ നടന്നത്.
വിളയോടി പുഴപ്പാലം തിരിവു പാതയിൽ പടിഞ്ഞാറുവശത്തു കേടുവരാത്ത സ്ഥലത്തു നാലുമീറ്റർ നീളത്തിൽ ടാറിങ്ങ് നടത്തിയിട്ടുണ്ട്. റോഡിന്റെ കിഴക്കുഭാഗത്തെ സ്ഥിരം അപകടം നടക്കുന്ന ഗർത്തങ്ങൾ കരാറുകാരൻ ഒഴിവാക്കിയെന്നാണ് ആക്ഷേപം.
യാത്രക്കാർ ഗർത്തം അടയ്ക്കാൻ നിർ ബന്ധിച്ചിട്ടും കരാറുകാരൻ വിസമ്മതിക്കുകയാണുണ്ടായത്.
രാത്രി സമയങ്ങളിൽ വലിയ വാഹനങ്ങൾ ഇടിച്ചിറങ്ങുന്ന ശബ്ദം സമീപ വീടുകളിൽ താമസക്കാരുടെ ഉറക്കം കെടുത്തുന്നുമുണ്ട്. സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ 30 ൽ കൂടുതൽ ബസ്സുകൾക്ക് പുറമെ നൂറുകണക്കിനു ഇതരവാഹനങ്ങൾ സഞ്ചരിക്കുന്ന പ്രധാന പാതയിലാണ് അപകട ഭീഷണിയിൽ ഗർത്തങ്ങളുള്ളത്.
വിളയോടിയിൽ കുഴികളെ ഒഴിവാക്കി റോഡുപണി!
12:41 AM Nov 28, 2022 | Deepika.com