ചിറ്റൂർ: ആലംകടവ് കാർഷിക വിഭവ സഭംരണസംസ്ക്കരണ കേന്ദ്രം പരിചരണമില്ലാതെ കാടുപിടിച്ചു നശിച്ചു വരികയാണ്. കഴിഞ്ഞ മൂന്നു വർഷമായും സ്ഥാപനം അടഞ്ഞുകിടപ്പാണ്.
ഇതിനകത്ത് ലക്ഷങ്ങൾ വിലവരുന്ന കാർഷിക യന്ത്രങ്ങളും തുരുന്പെടുത്തുകൊണ്ടിരുകയാണ്.
ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് സംയുക്തമായാണ് ആലാം കടവിൽ സംഭരണസംസ്ക്കരണം കേന്ദ്രം കൊട്ടിഘോഷിച്ച് ഉൽഘാടനം നടത്തിയത്.
പിന്നീട് ഘട്ടം ഘട്ടമായി ഇതിന്റെ പ്രവർത്തനം നിലച്ചിരിക്കുകയാണ്.
പഞ്ചായത്ത് പ്രദേശങ്ങളിൽ കുറഞ്ഞ നിരക്കിൽ കാർഷിക ജോലികൾക്ക് യന്ത്രങ്ങൾ ഏറെ സഹായമായിരുന്നു.
നിലവിൽ കാടുപിടിച്ച് പൂട്ടിക്കിടക്കുന്ന സ്ഥാപനത്തിൽ ഇഴജന്തു ഭീഷണിയും നിലവിലുണ്ട്. ഇപ്പോൾ കർഷകർ കൂടുതൽ നിരക്കു നല്കി സ്വകാര്യ വ്യക്തികളുടെ കാർഷികയന്ത്രങ്ങൾ ഉപയോഗിച്ചാണ് കൃഷിപ്പണികൾ നടത്തി വരുന്നത്.
അടിയന്തരമായി ദീർകാലമായി അടഞ്ഞുകിടക്കുന്ന സംഭരണ കേന്ദ്രം കെട്ടിടം നവീകരിച്ച് ഉപയോഗപ്രഥമാക്കണമെന്നതാണ് കർഷകരുടെ ആവശ്യം.
ആലാംകടവ് സംഭരണ സംസ്കരണ കേന്ദ്രം പരിപാലനമില്ലാതെ നാശത്തിലേക്ക്
12:41 AM Nov 28, 2022 | Deepika.com