പൂവത്തോട്: തിടനാട്-പൂവത്തോട്-വിലങ്ങുപാറ റൂട്ടിൽ യാത്രാക്ലേശം മൂലം ജനങ്ങൾ വലയുന്നു. ഈ ഭാഗത്തുള്ള ജനങ്ങൾക്ക് ഈരാറ്റുപേട്ട, പാലാ ഭാഗങ്ങളിലേക്കു പോകണമെങ്കിൽ ഓട്ടോ പിടിച്ച് യാത്ര ചെയ്യേണ്ട അവസ്ഥയാണ്. സ്കൂളുകളിൽ പോകേണ്ട കുട്ടികളാണ് ഏറ്റവുമധികം ബുദ്ധിമുട്ട് അനുഭവിക്കുന്നത്. രാവിലെയും വൈകിട്ടും നടന്നു പോകേണ്ട അവസ്ഥയാണ് കുട്ടികൾക്ക്. ജനപ്രതിനിധികൾ മാറി മാറി വന്നങ്കിലും കാവുംങ്കുളം, മൂന്നാംതോട്, പൂവത്തോട് നിവാസികൾക്ക് ബസ് യാത്ര ഒരു കിട്ടാക്കനിയായി തുടരാനാണ് വിധി. ഈ റൂട്ടിലൂടെ ഒരു ബസ് സർവീസ് ആരംഭിക്കണമെന്ന് കർഷക കോൺഗ്രസ് തിടനാട് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. കർഷക കോൺഗ്രസ് തിടനാട് മണ്ഡലം പ്രസിഡന്റ് റോയി തുരുത്തിയിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വർക്കി സ്കറിയ പൊട്ടംകുളം, വർക്കിച്ചൻ വയംപോത്താനാൽ, ജോയി പാതാഴ, ബെന്നി കൊല്ലിയിൽ, ജോസുകുട്ടി മുട്ടത്തുകുന്നേൽ, ബെന്നി തെക്കേക്കര, ജയ്മോൻ മംഗലത്ത്, ജോബി മാടപ്പള്ളിൽ, തുടങ്ങിയവർ പ്രസംഗിച്ചു.
കുടുംബസംഗമം
ഇളങ്ങുളം: കൂരാലി 5591ാം നമ്പർ എൻഎസ്എസ് കരയോഗം കുടുംബസംഗമം കോട്ടയം താലൂക്ക് യൂണിയൻ പ്രസിഡന്റ് ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എൻ.ജി. പുരുഷോത്തമൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.കെ. ഉണ്ണികൃഷ്ണൻ നായർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ വൈസ്പ്രസിഡന്റ് പി. മധു സ്കോളർഷിപ്പുകളും എൻഡോവ്മെന്റുകളും വിതരണം ചെയ്തു. യൂണിയൻ സെക്രട്ടറി എ.എം. രാധാകൃഷ്ണൻ നായർ മുഖ്യപ്രഭാഷണവും സമ്മാനവിതരണവും നടത്തി. മേഖല കൺവീനർ എം.ബി. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
മൂന്നാംതോട്-പൂവത്തോട് റൂട്ടിൽ യാത്രാക്ലേശം രൂക്ഷം
10:32 PM Nov 27, 2022 | Deepika.com